
കോട്ടയം: കോട്ടയത്ത് (Kottayam) വീട്ടമ്മയെ പിന്തുടർന്ന് റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച (Sexual Harassment) ശേഷം ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ (Arrest). ഒളശ്ശ വേലംകുളം സ്വദേശി 21 കാരനായ രാഹുൽ രാജീവിനെയാണ് പൊലീസ് പിടികൂടിയത്. മാർച്ച് 15 ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഗൂഗിൾ പേ ചെയ്യാനെന്ന വ്യാജേന സ്ത്രീയുടെ നമ്പർ കൈക്കലാക്കിയ പ്രതി, അവരെ ഫോണിൽ വിളിച്ച് വീടും സ്ഥലവും മനസ്സിലാക്കിയ ശേഷം വൈകീട്ട് ബസിൽ പിന്തുടർന്നു.
സ്ത്രീ ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരു സ്റ്റോപ്പ് മുന്നേ ബസ് ഇറങ്ങിയ ഇയാൾ ഓട്ടോയിൽ ബസിനെ പിന്തുടർന്നു. സ്ത്രീ ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വച്ച് ഇവരെ കടന്നുപിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോയി റബ്ബർ തോട്ടത്തിലിട്ട് പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം സ്ത്രീയുടെ ഫോണും ഇയാൾ കൈക്കലാക്കി. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മയെ ബൈക്കിലെത്തിയ യാത്രികരാണ് രക്ഷപ്പെടുത്തിയത്. പ്രതിയെ റബ്ബർ തോട്ടത്തിൽ തിരഞ്ഞെങ്കിലും അപ്പോഴേക്കും അയാൾ രക്ഷപ്പെട്ടിരുന്നു.
സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി മറ്റൊരു ഓട്ടോയിൽ അയർക്കുന്നത്ത് എത്തുകയും ബാറിൽ കയറി മദ്യപിക്കുകയും ചെയ്തു. വീട്ടമ്മയുടെ ഫോൺ ഇയാൾ സ്വിച്ച് ഓഫ് ആക്കി വച്ചു. ഭാര്യ ആശുപത്രിയിലാണെന്ന് പറഞ്ഞ് ബാറിലുണ്ടായിരുന്നയാളുടെ സഹായത്തോടെ
ബൈക്കിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെത്തി അവിടെ നിന്ന് നടന്ന് വീട്ടിലേക്ക് പോയി. പ്രതിയുടെ ഫോൺ നമ്പർ ട്രേസ് ചെയ്ത പൊലീസ് ഇയാളെ ഒളശ്ശയിലെ വീട്ടിൽ നിന്ന് പിടികൂടി. വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ നിലയിൽ സിമ്മും ഇയാളുടെ വീട്ടി നിന്ന് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam