ആരോഗ്യമന്ത്രി അറിയാന്‍; അടിമാലി താലൂക്ക് ആശുപത്രിയില്‍ ഇപ്പോഴും 1961 ലെ സ്റ്റാഫ് പാറ്റേണ്‍ തന്നെ

Published : Apr 28, 2019, 03:56 PM IST
ആരോഗ്യമന്ത്രി അറിയാന്‍; അടിമാലി താലൂക്ക് ആശുപത്രിയില്‍ ഇപ്പോഴും 1961 ലെ സ്റ്റാഫ് പാറ്റേണ്‍ തന്നെ

Synopsis

 നേഴ്‌സുള്‍പ്പെടെ 14 തസ്തികളാണ് മന്ത്രി പ്രഖ്യാപിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ആധുനീക ലേബര്‍ മുറി സ്ഥാപിക്കും. ഗര്‍ഭിണികളുടെയും കുട്ടികളുടെയും പരിചരണത്തിനായി ഗൈനക്കോളജി കണ്‍സര്‍ട്ടറിനെ നിയമിക്കും തുടങ്ങിയവയായിരുന്നു മറ്റ് പ്രഖ്യാപനങ്ങള്‍.   

ഇടുക്കി: പ്രഖ്യാപനത്തിലൊതുങ്ങി അടിമാലി താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍. രണ്ട് മാസം മുമ്പ് പുതിയ നാലുനില കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴും മൂന്ന് പതിറ്റാണ്ട് മുമ്പത്തെ സ്റ്റാഫ് പാറ്റേനാണ് നിലവിലുള്ളത്. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം വര്‍ദ്ധിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 

എന്നാല്‍ നാളിതുവരെ അത് പ്രാവര്‍ത്തീകമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നേഴ്‌സുള്‍പ്പെടെ 14 തസ്തികളാണ് മന്ത്രി പ്രഖ്യാപിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ആധുനീക ലേബര്‍ മുറി സ്ഥാപിക്കും. ഗര്‍ഭിണികളുടെയും കുട്ടികളുടെയും പരിചരണത്തിനായി ഗൈനക്കോളജി കണ്‍സര്‍ട്ടറിനെ നിയമിക്കും തുടങ്ങിയവയായിരുന്നു മറ്റ് പ്രഖ്യാപനങ്ങള്‍. 

എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ആശുപത്രി വികസന സമിതി താല്‍ക്കാലികമായി നിയമിച്ച നേഴ്‌സുമാര്‍, ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് നടക്കുന്നത്. സമിതിയുടെ വരുമാനം പരിമിതമായതിനാല്‍ ഇത് ശാശ്വതവുമല്ല. 1961 ല്‍  66 ബൈഡുകളോടുകൂടി കമ്മ്യൂണിറ്റി സെന്‍ററായാണ് അടിമാലി താലൂക്ക് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്.  2001 ല്‍ താലൂക്ക് ആശുപത്രിയായി. എന്നാല്‍ 1961 ലെ കണക്കനുസരിച്ചാണ് ഇന്നും ജീവനക്കാരുള്ളത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്