സ്‌കൂട്ടർ പാർക്ക് ചെയ്തതിൽ തർക്കം; ഉന്തും തള്ളിനുമിടയിൽ പൊലീസുകാരനെ കുത്തിയ പ്രതി അറസ്റ്റിൽ

Published : Aug 24, 2025, 03:42 PM IST
police man attack

Synopsis

വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടറിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പോലീസുകാരനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നെഞ്ചിലും മുഖത്തും കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി.

തിരുവനന്തപുരം: വീടിന് മുന്നിൽവച്ച് പൊലീസുകാരനെ കുത്തിയ പ്രതി അറസ്റ്റിൽ. കല്ലമ്പള്ളി ചേന്തി സ്വദേശി സജീവാണ് (45) പിടിയിലായത്. വലിയതുറ സ്റ്റേഷനിലെ പൊലീസുകാരനും പോങ്ങുംമൂടിന് സമീപം താമസക്കാരനുമായ മനുവിനാണ് കുത്തേറ്റത്. 22ന് രാത്രി 10ഓടെയാണ് സംഭവം. വീടിന് സമീപത്തെ കടയുടെ മുന്നിലായി തടസം സൃഷ്ടിച്ച് സ്‌കൂട്ടർ പാർക്ക് ചെയ്തത് മനു ചോദ്യം ചെയ്തിരുന്നു.

ഇത് വാക്കുതർക്കമാവുകയും കയ്യാങ്കളിയിൽ എത്തുകയുമായിരുന്നു. ഉന്തും തള്ളിനുമിടയിൽ നിലത്തുവീണ സജീവ് കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നെഞ്ചിലും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.

അക്രമി വീടിന് മുന്നിൽ ഉപേക്ഷിച്ച സ്‌കൂട്ടറിന് പിന്നീട് തീപിടിച്ചിരുന്നു. ഈ സംഭവത്തിൻമേലും അന്വേഷണം നടക്കുന്നുണ്ട്. പരിക്കേറ്റ പൊലീസുകാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം നോർത്ത്, മണ്ണന്തല, മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം