വാക്കുപാലിച്ച് എ പ്ലസ് നേടി, പക്ഷേ ആഘോഷിക്കാൻ അശ്വതി ഇല്ല

Published : Jun 16, 2022, 04:48 PM ISTUpdated : Jun 16, 2022, 04:59 PM IST
വാക്കുപാലിച്ച് എ പ്ലസ് നേടി, പക്ഷേ ആഘോഷിക്കാൻ അശ്വതി ഇല്ല

Synopsis

അശ്വതി തങ്ങൾക്ക് തന്ന വാക്ക് പാലിച്ചെങ്കിലും മുന്നോട്ട് തങ്ങൾക്കൊപ്പം തങ്ങളുടെ മകൾ ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ പിതാവ് ഷാജിക്കും മാതാവ് അനിതയ്ക്കും കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം: വീട്ടുകാർക്ക് കൊടുത്ത വാക്ക് പാലിച്ച അശ്വതി പക്ഷേ തൻ്റെ മിന്നുന്ന വിജയം കാണാതെ മാഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊല്ലം പാരിപള്ളി മെഡിക്കൽ കോളേജിൽ ചെള്ളുപനി ബാധിച്ചു മരിച്ച വർക്കല അയന്തി പന്തുവിള പറങ്കിമാംവിള വീട്ടിൽ ഷാജി ദാസ്, അനിതകുമാരി ദമ്പതികളുടെ ഇളയ മകൾ അശ്വതി(15) എ.എസ് ആണ് തൻ്റെ മിന്നുന്ന വിജയം കാണാതെ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. 

ഇന്ന് അശ്വതി ഉണ്ടായിരുന്നെങ്കിൽ അവളുടെ വിജയം ആഘോഷിക്കേണ്ട വീട്ടിൽ അശ്വതിയുടെ വിയോഗത്തിൻ്റെ ഞെട്ടൽ മാറാതെ കഴിയുകയാണ് മാതാപിതാക്കൾ. നല്ല മാർക്ക് നേടി എസ്.എസ്. എൽ.സി വിജയിക്കുമെന്ന് അശ്വതി വീട്ടുകാരോട് പറഞ്ഞിരുന്നു. തൻ്റെ വാക്ക് പാലിച്ച അശ്വതി പക്ഷേ ഒരു നാടിന് തന്നെ ഇപ്പൊൾ നോമ്പരമാണ്. ഏഴു വിഷയത്തിൽ എ പ്ലസും രണ്ടു വിഷയത്തിൽ എയും ഒരെണ്ണത്തിൽ ബി പ്ലസുമാണ് അശ്വതിക്ക് ലഭിച്ച ഗ്രേഡ്. 

വീടിനോട് ചേർന്നാണ് അശ്വതി അന്ത്യവിശ്രമം കൊള്ളുന്നത്. അശ്വതി തങ്ങൾക്ക് തന്ന വാക്ക് പാലിച്ചെങ്കിലും മുന്നോട്ട് തങ്ങൾക്കൊപ്പം തങ്ങളുടെ മകൾ ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ പിതാവ് ഷാജിക്കും മാതാവ് അനിതയ്ക്കും കഴിഞ്ഞിട്ടില്ല. വര്‍ക്കല ഞെക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അശ്വതി. മിന്നുന്ന വിജയം സ്കൂളിലെ വിദ്യാർത്ഥികൾ നേടിയെങ്കിലും സഹപാഠികൾക്കും അധ്യാപകർക്കും ഒരുപോലെ നൊമ്പരമാണ് അശ്വതിയുടെ വിയോഗം.

കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായി: പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിഷമം മൂലം നാട് വിട്ടെന്ന് സംശയം

കായംകുളം: കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. ഇന്ന് വൈകിട്ട് എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് ശേഷമാണ് രണ്ട് വിദ്യാർത്ഥികളേയും കാണാതായത്. എരുവ  കോട്ടപ്പുറത്ത് പടീറ്റതിൽ അനിയുടെ മകൻ അക്സം,  കായംകുളം കളീക്കൽ തെക്കതിൽ അബ്ദുൽ വാഹിദിന്റെ മകൻ ലുക്ക്മാൻ എന്നിവരെയാണ് കാണാതായത്

കായംകളം ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷയിൽ ഇരുവരും വിജയിച്ചെങ്കിലും കിട്ടിയ ഗ്രേഡുകൾ കുറവായിരുന്നു. ഇതിലുള്ള മനോവിഷമം കാരണം ഇരുവരും വീട് വിട്ടു പോയിരിക്കാം എന്ന സംശയത്തിലാണ് ബന്ധുക്കൾ. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രണ്ടു കുട്ടികളുടേയും മാതാപിതാക്കൾ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇവർക്കായി പൊലീസ് ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് തെരച്ചിൽ ആരംഭിച്ചു. കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് ഇരുവർക്കുമായി തെരച്ചിൽ നടത്തുന്നുണ്ട്. അതേസമയം കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കുട്ടികളുടെ സൈക്കിളുകൾ പൊലീസ് കണ്ടെത്തി. ഇതോടെ ഇരുവരും ട്രെയിൻ കയറി സ്ഥലംവിട്ടിരിക്കാം എന്ന സംശയത്തിലാണ് പൊലീസ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ