നെടുമ്പാശ്ശേരിയിൽ സിനിമാ യൂണിറ്റ് വാനിന് നേരെ ആക്രമണം; വാൻ തടഞ്ഞ് താക്കോൽ ഊരി കാർ ഓടിച്ചുപോയി

Published : Jul 16, 2023, 11:05 PM ISTUpdated : Jul 18, 2023, 09:12 PM IST
നെടുമ്പാശ്ശേരിയിൽ സിനിമാ യൂണിറ്റ് വാനിന് നേരെ ആക്രമണം; വാൻ തടഞ്ഞ് താക്കോൽ ഊരി കാർ ഓടിച്ചുപോയി

Synopsis

നെടുമ്പാശ്ശേരിയിൽ  വാൻ തടഞ്ഞ് ആക്രമണം. ഫിൽമാറ്റിക്ക എന്ന സിനിമ യുണിറ്റിന്റെ വാൻ ആണ് തടഞ്ഞത്

എറണാകുളം: നെടുമ്പാശ്ശേരിയിൽ  വാൻ തടഞ്ഞ് ആക്രമണം. ഫിൽമാറ്റിക്ക എന്ന സിനിമ യുണിറ്റിന്റെ വാൻ ആണ് തടഞ്ഞത്. ഡ്രൈവറെ മർദ്ദിച്ച ശേഷം താക്കോൽ ഊരി അക്രമികൾ വന്ന കാർ ഓടിച്ചു പോയി. നെടുമ്പാശ്ശേരി സിഗ്നൽ ജംഗ്ഷനിൽ ആണ് സംഭവം. എക്കോ സ്‌പോർട് കാറിൽ എത്തിയ എട്ടംഗ സംഘം ആണ് മർദ്ദിച്ചതെന്ന് വാൻ യാത്രക്കാർ. സിഗ്നൽ ജഗ്ഷനിൽ കുടുങ്ങിയ വാൻ നാട്ടുകാർ റോഡ് അരികിലേക്ക് തള്ളി മാറ്റി. അക്രമം നടത്തിയ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

Read more: 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്, മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം: നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം

തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം.  

കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. 

താൻ ഇപ്പോൾ ദുബായിയിലാണെന്നും ബന്ധുവിന്റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 

ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയുണ്ടായി. സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്.  1930 എന്ന ഹെൽപ് ലൈൻ നമ്പരിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും  കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുത്ത് തിരികെ നൽകുകയായിരുന്നു.

പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ  സാമ്പത്തിക സഹായത്തിനായി അഭ്യർത്ഥന നടത്തിയാൽ  പ്രതികരിക്കരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
 

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!