കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിൽ സഞ്ചാരികളുടെ തിരക്ക്, അപകട മുന്നറിയിപ്പുമായി അധികൃതർ

Published : Mar 13, 2023, 07:44 AM IST
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിൽ സഞ്ചാരികളുടെ തിരക്ക്, അപകട മുന്നറിയിപ്പുമായി അധികൃതർ

Synopsis

രണ്ട് വര്‍ഷം മുമ്പ് അക്വഡേറ്റിന് മുകളിൽ കൂടി നടന്ന യുവാവ് വീണ് മരിച്ചിരുന്നു


കൊല്ലം: പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിലേക്കാണിപ്പോൾ സഞ്ചാരികളുടെ തിരക്ക്. ഇതോടെ ഇറിഗേഷൻ വകുപ്പിന് തലവേദനയായിരിക്കുകയാണ്. അപകടങ്ങൾ പതിവായതോടെ സഞ്ചാരികൾ കനാലുകളിൽ ഇറങ്ങുന്നത് വിലക്കിയിരിക്കുകയാണ് അധികൃതർ

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി സദാനന്ദപുരത്തുള്ള സബ് കനാലും, സ്റ്റെപ്പ് വാട്ടർ ഫാൾസും. യൂടൂബര്‍മാരെത്തി കനാലിന്റെ വീഡിയോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ ഇട്ടതോടെ സന്ദര്‍ശകരുടെ തിരക്കായി. കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് ആളുകൾ എടുത്തു ചാടുന്നു. ചിലർ അന്പതടിയിലേറെ ഉയരമുള്ള അക്വഡേറ്റിന്റെ മുകളിലൂടെ നടന്നു. മദ്യപിച്ചെത്തുന്നവരും പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ സ്റ്റെപ് വാട്ടർ ഫാൾസിലേക്കുള്ള നീരൊഴുക്ക് ഇറിഗേഷൻ വകുപ്പ് കെട്ടിയടച്ചു. കനാലിൽ സഞ്ചാരികൾ ഇറങ്ങുന്നത് നിരോധിച്ചിരിക്കുകയാണെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

രണ്ട് വര്‍ഷം മുമ്പ് അക്വഡേറ്റിന് മുകളിൽ കൂടി നടന്ന യുവാവ് വീണ് മരിച്ചിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും പലരും ചെറുതും വലുതുമായ അപകടത്തിൽ പെടുന്നതും പതിവാണ്. വിനോദ സഞ്ചാര മേഖലയിലേക്ക് പോകും പോലെ സദാനന്ദപുരത്തെ കനാലിലേക്ക് ഇനി ആരും എത്തേണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.

കുടിവെള്ള പദ്ധതി നിലച്ചിട്ട് ഒരു വർഷം; നിലമ്പൂര്‍ ചുങ്കത്തറ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് കുടിവെളളമില്ല

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒന്നാം വിവാഹവാർഷികത്തിന് നാലുനാൾ മുൻപ് കാത്തിരുന്ന ദുരന്തം; കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം നാളെ
മൊഹ്സിന വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു, പോളിങ് ഉദ്യോഗസ്ഥർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് ആരോപണം