ഓട്ടോ വിളിച്ചു, റബര്‍ തോട്ടത്തിന് സമീപം എത്തിച്ച് ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

Published : Jul 23, 2024, 01:42 PM IST
ഓട്ടോ വിളിച്ചു, റബര്‍ തോട്ടത്തിന് സമീപം എത്തിച്ച് ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

Synopsis

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റാന്‍റിൽ നിന്നും ഓട്ടോക്കാരനെ ഓട്ടം വിളിച്ചുകൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കോട്ടൂർ മുണ്ടണിയിലെ പ്രകാശ്,  പ്രദീപ് എന്നിവരെയാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 

റാന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ കോടതിയിൽ ഹാജരാകാതെ നടന്ന പ്രതികളെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. നെയ്യാർ ഡാം പൊലീസിന്‍റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികളാണിവർ. കൊല്ലം ജില്ലയിൽ ഒളിവിൽ കഴിയവേയാണ് പിടിയിലായത്. 

ഇക്കഴിഞ്ഞ പതിനൊന്നിന് ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട് കരിപ്പൂരിലെ ഖാദി ബോര്‍ഡിനു സമീപം താമസിക്കുന്ന ശിവകുമാർ എന്ന ഓട്ടോ ഡ്രൈവറെയാണ് പ്രതികൾ ആക്രമിച്ചത്. വ്യാഴാഴ്ച 12 മണിയോടെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഓട്ടോ ചാർജ് പ്രതികളുടെ പക്കൽ ഇല്ലെന്നും മറ്റൊരു ആളിൽ നിന്നും വാങ്ങി നൽകാമെന്നും പറഞ്ഞു കോട്ടൂരിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും പൂവച്ചൽ കാപ്പിക്കാട് പത്തേക്കർ റബര്‍ തോട്ടത്തിന് സമീപം എത്തിച്ചു വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

എംവിഡിയുടെ പേരിൽ സന്ദേശം, ചെലാന്‍ നമ്പറും വാഹന നമ്പറുമുണ്ട്; ക്ലിക്ക് ചെയ്ത ബാങ്കുദ്യോഗസ്ഥയുടെ അരലക്ഷം പോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു