കടുത്ത പനി, ഛർദ്ദി, തള‍ർച്ച; ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തിയത് തലച്ചോറിൽ അണുബാധ, ജീവൻ രക്ഷിക്കാനായില്ല

Published : Aug 02, 2023, 09:37 PM ISTUpdated : Aug 05, 2023, 11:58 PM IST
കടുത്ത പനി, ഛർദ്ദി, തള‍ർച്ച; ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തിയത് തലച്ചോറിൽ അണുബാധ, ജീവൻ രക്ഷിക്കാനായില്ല

Synopsis

തലച്ചോറിലെ അണുബാധ എങ്ങനെ ഉണ്ടായതെന്ന് വീട്ടുകാര്‍ക്ക് നിശ്ചയമില്ല

തൃശൂര്‍: തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. ബാലസുബ്രഹ്മണ്യ ക്ഷേത്ര പരിസരത്തുള്ള കറുത്തേത്തില്‍ അനില്‍കുമാറിന്റെ മകന്‍ അഭിഷേകാണ് (13) മരിച്ചത്. തൃശൂര്‍ സി എം എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കടുത്ത പനിയും ഛര്‍ദിയും തളര്‍ച്ചയും മൂലം ജില്ലാ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

'എംവിഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി, സുന്നി വിദ്യാഭ്യാസ ബോർഡിന്‍റെ പാഠ പുസ്തകത്തെ അഭിനന്ദിച്ചു', കാരണം!

തലച്ചോറിലെ അണുബാധ എങ്ങനെ ഉണ്ടായതെന്ന് വീട്ടുകാര്‍ക്ക് നിശ്ചയമില്ല. എന്നാല്‍ അണുബാധയാണ് മരണകാരണമെന്നാണ് വ്യക്തമാകുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. മരണത്തെ കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ നിഗമനം അടുത്ത ദിവസം പറയാനാകുമെന്ന് അരിമ്പൂര്‍ എഫ് എച്ച് സി അധികൃതര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് കുട്ടിയുടെ തലച്ചോറിലെ അണുബാധയുടെ കാരണം കണ്ടെത്തുമെന്ന പ്രതീക്ഷയാണ് ഏവർക്കും ഉള്ളത്. അമ്മ: ബബിത. സഹോദരന്‍: അഭിനന്ദ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

സ്നേഹവീട്ടിൽ രക്തം ഛര്‍ദ്ദിച്ച് മരിച്ചത് മൂന്ന് പേർ; സ്രവ പരിശോധന ഫലം പുറത്ത്, മരണകാരണം?

അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മൂവാറ്റുപുഴ നഗരസഭയുടെ വയോജന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചവരിൽ അപകടകാരിളായ ബാക്ടീരിയകൾ ഉണ്ടായിരുന്നതായി ലാബ് പരിശോധന ഫലത്തിൽ വ്യക്തമായി എന്നതാണ്. മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം വ്യക്തമായത്. മൂവാറ്റുപുഴ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സ്നേഹ വീട്ടിൽ കഴിഞ്ഞിരുന്ന അഞ്ചു പേരാണ് ഒരു മാസത്തിനിടെ മരിച്ചത്. ഇതിൽ  പിറവം മാമലശേരി ചിറതടത്തിൽ ഏലിയാമ്മ സ്കറിയ (73), പെരുമ്പാവൂർ മുടിക്കൽ ശാസ്താം പറമ്പിൽ ലക്ഷ്മി കുട്ടപ്പൻ (78), മൂവാറ്റുപുഴ കൊച്ചങ്ങാടി പുത്തൻ പുരയിൽ ആമിന പരീത് (86) എന്നിവരുടെ മരണത്തിലാണ് സംശയമുയർന്നത്. മൂവരും കാലിൽ വലിയ വ്രണങ്ങളുണ്ടായി പൊള്ളലേറ്റ പോലെ ത്വക്ക് പൊളിയുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നു.  ഇതേത്തുടർന്ന് ഇവരുടെ സ്രവങ്ങൾ ശേഖരിച്ച് മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ പരിശോധന നടത്തി. ഈ പരിശോധനയിലാണ് രണ്ടു ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു