കാവില്‍ അതിക്രമിച്ച് കയറി, 4500 ഓളം രൂപയും നാഗരൂപങ്ങളും വിളക്കുകളും മോഷ്ടിച്ചു, കള്ളൻ പിടിയിൽ; വലയിലായത് പഴനി സ്വദേശി

Published : Aug 23, 2026, 09:10 PM IST
temple ROBBERY

Synopsis

കോഴിക്കോട് പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ തച്ചമ്പലത്ത് നാഗഭഗവതി കാവിൽ മോഷണം നടത്തിയ കേസിൽ തമിഴ്‌നാട് പഴനി സ്വദേശിയായ ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് 4500 രൂപയും നാഗരൂപങ്ങളും വിളക്കുകളും ഉൾപ്പെടെയുള്ള മോഷണമുതൽ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോഴിക്കോട്: ക്ഷേത്രത്തില്‍ കയറി മോഷണം നടത്തിയ കേസില്‍ തമിഴ്‌നാട് പഴനി സ്വദേശിയെ പോലീസ് പിടികൂടി. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം നടത്തിയ കേസിലാണ് ശേഖറി(39) നെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21-ാം തിയ്യതി രാത്രിയാണ് കോഴിക്കോട് വട്ടക്കിണര്‍ മീഞ്ചന്ത സ്‌കൂളിന് പിറകിലുള്ള തച്ചമ്പലത്ത് നാഗഭഗവതി കാവില്‍ അതിക്രമിച്ച് കയറിയ ശേഖര്‍ രണ്ട് ഭണ്ഡാരത്തില്‍ നിന്നായി 4500ഓളം രൂപയും നാഗരൂപങ്ങളും വിളക്കുകളും മോഷണം നടത്തി കൊണ്ട് പോയത്. തുടര്‍ന്ന് ക്ഷേത്ര ഊരാളന്റെ പരാതിയില്‍ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ മോഷണ മുതല്‍ ഉള്‍പ്പെടെ പോലീസ് പിടികൂടുകയുമായിരുന്നു. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷിജു. കെ, സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പണം നൽകാം'; മോഷണക്കുറ്റം ആരോപിച്ച് ഏഴാംക്ലാസുകാരനെ ക്രൂരമായി മർദിച്ച സംഭവം: കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തുന്നതായി സൂചന
സ്കൂളിലെ ഓണാഘോഷത്തിന് ബുക്ക് ചെയ്ത ഓണസദ്യ നൽകിയില്ല, കാറ്ററിങ് സ്ഥാപനത്തിനെതിരേ പരാതി; സംഭവം കൊല്ലത്ത്