മിക്കവരും ഗൾഫിൽനിന്ന് നാട്ടിൽ വന്നവർ, സ്ഥിരം ഒരു വീട്ടിൽ കൂടും; പുള്ളിവെട്ട് കളിക്കുന്നത് ലക്ഷങ്ങൾ വച്ച്, അറസ്റ്റ്

Published : Jul 19, 2025, 09:43 PM IST
thrissur gambling

Synopsis

കേച്ചേരിയിലെ ഒഴിഞ്ഞ വീട്ടില്‍ ലക്ഷങ്ങള്‍ വച്ച് ചീട്ടുകളിച്ചിരുന്ന 16 പേരെ പൊലീസ് പിടികൂടി. 17,73,070 രൂപയും 19 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഡാന്‍സാഫ് സംഘവും കുന്നംകുളം പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

തൃശൂര്‍: കേച്ചേരി തുവാന്നൂര്‍ ചിറപറമ്പില്‍ ഒഴിഞ്ഞ വീട് കേന്ദ്രികരിച്ച് വന്‍തോതില്‍ ലക്ഷങ്ങള്‍ വച്ച് ചീട്ടുകളിച്ചിരുന്ന സംഘം പൊലീസ് പിടിയില്‍. റെയ്ഡില്‍ 17,73,070 രൂപയും പിടിച്ചെടുത്തു. 16 പേരെ കസ്റ്റഡിയിലെടുത്തു. ഡാന്‍സാഫ് സംഘവും കുന്നംകുളം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ ചീട്ടുകളി സംഘം കുടുങ്ങിയത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിയവര്‍ ഇവിടെ ചീട്ടുകളി നടത്തുകയായിരുന്നു.

മലപ്പുറം നാല്, കോഴിക്കോട് ഒന്ന്, പാലക്കാട് അഞ്ച്, കണ്ണൂര്‍ മൂന്ന്, തൃശൂര്‍ മൂന്ന് എന്നിവരടങ്ങുന്ന സംഘമാണ് ലക്ഷങ്ങള്‍ വച്ച് ചീട്ടുകളിച്ചിരുന്നത്. പുള്ളിവെട്ട്, പരല്‍ എന്നി പേരുകളില്‍ അറിയപ്പെടുന്ന ചീട്ടുകളികളാണ് സംഘം നടത്തിയിരുന്നത്. രണ്ടു ലക്ഷം രൂപ മുതലാണ് ചീട്ടുകളി ആരംഭിക്കുന്നത്. രഹസ്യ വിവരം ലഭിച്ച ഡാന്‍സാഫ് സംഘം കുറച്ചുദിവസമായി ഇവിടെ നിരീക്ഷിച്ചുവരികയായിരുന്നു.

ചിറപ്പറമ്പ് വെട്ടുക്കാട് വഴിയിലെ പാടത്ത് തോടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞുകിടക്കുന്ന വീട് കേന്ദ്രീകരിച്ചാണ് വന്‍തോതില്‍ പണം വെച്ച് ചീട്ടുകളിച്ചിരുന്നത്. ചിറപ്പറമ്പ് സ്വദേശി മണികണ്ഠന്‍റെയാണ് വീട്. കഴിഞ്ഞ രാത്രി ഏഴിന് വീട് വളഞ്ഞാണ് ചീട്ടുകളി സംഘത്തെ പൊലീസ് തന്ത്രപരമായി പിടികൂടിയത്.

പണത്തിനു പുറമെ 19 മൊബൈല്‍ ഫോണും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ചീട്ടുകളി സംഘത്തില്‍ അധികവും ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയവരാണ്. രാത്രി ഏറെ നേരം ഇരുന്ന് കളിക്കുന്ന സംഘത്തിന് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. ഇതിനു സമീപത്തെ മറ്റൊരു കെട്ടിടത്തിനുള്ളിലും സമാനമായ രീതിയില്‍ ചീട്ടുകളി നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി