ആറ്റിങ്ങലിൽ നായയോട് ക്രൂരത, കാറിൽ കൊണ്ടിറക്കി ഉപേക്ഷിക്കാൻ ശ്രമം, അതേ വാഹനം കയറി നായയ്ക്ക് ദാരുണാന്ത്യം

Published : Aug 01, 2026, 12:12 PM ISTUpdated : Aug 01, 2026, 12:19 PM IST
dog attacked

Synopsis

കാറിൽ കൊണ്ടുവന്ന നായയെ വഴിയിൽ കൊണ്ടിറക്കിയ ശേഷം അതേ വാഹനം കയറ്റി അതിക്രൂരമായി കൊലപ്പെടുത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ വളർത്തുനായയോട് ക്രൂരമായ അതിക്രമം. കാറിൽ കൊണ്ടുവന്ന നായയെ വഴിയിൽ കൊണ്ടിറക്കി. തിരികെ പോവുന്നതിനിടെ അതേ കാറിടിച്ച് നായയ്ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുംപുറത്തിന് സമീപം അട്ടക്കുളത്താണ് സംഭവം.​ വഴിയരികിൽ വച്ച് കാറിൽ നിന്ന് നായയെ പുറത്തിറക്കിയ ശേഷം വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. എന്നാൽ പരിചയമുള്ള വാഹനവും ഉടമയുമായതിനാൽ നായ കാറിന് ചുറ്റും ഓടുകയും അതിന് മുന്നിലേക്ക് വരികയും ചെയ്യുകയായിരുന്നു. ഇതിനിടെ സമീപത്ത് മറ്റ് വാഹനങ്ങൾ വന്നതോടെ കാർ ഡ്രൈവർ വാഹനം റിവേഴ്‌സ് എടുക്കുകയും നായയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. ഇതുവഴിയിലൂടെ പോയ പ്രാദേശിക ബൈക്ക് യാത്രക്കാരാണ് സംഭവം ശ്രദ്ധിക്കുന്നത്. നായയുടെ കരച്ചിൽ കേട്ടിട്ടും വാഹനം നിർത്താതെ മുന്നോട്ട് പോയതോടെ സംശയം തോന്നിയ ഇവർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. 

ഇതിൽ നിന്നാണ് നായയുടെ ശരീരത്തിലൂടെ കാർ ഒന്നിലധികം തവണ കയറിയിറങ്ങിയെന്ന് വ്യക്തമായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കിടയിലും സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. മൃഗങ്ങളോട് അതിക്രമം കാണിച്ച കാർ തിരിച്ചറിയാനും പ്രതികളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രായമായ നായയെ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിരീക്ഷണം. നായയെ ഇടിച്ചെന്ന്  ബൈക്ക് യാത്രികർ പറഞ്ഞതോടെ കാറുമായി എത്തിയവർ വേഗത്തിൽ മുൻപോട്ട് പോവുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുന്നു, ജാഗ്രത വേണമെന്ന് എം എം മണി
മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം, 3 മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി, റാന്നിയിൽ സ്ഥിതി ആശങ്കാജനകമായി തുടരുന്നു