റിട്ട. എഎസ്ഐയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച് കൊന്ന കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി

Published : Feb 23, 2025, 12:12 AM IST
റിട്ട. എഎസ്ഐയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച് കൊന്ന കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി

Synopsis

കാഞ്ഞിരംകുളം വില്ലേജിൽ മുലയൻതാന്നി വേങ്ങനിന്ന വടക്കരുക് വീട്ടിൽ റിട്ടേഡ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ മനോഹരനായിരുന്നു(57) കൊല്ലപ്പെട്ടത്. 

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് റിട്ടയേഡ് എഎസ്ഐ മനോഹരനെ കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി കാഞ്ഞിരംകുളം മുലയൻതാന്നി സ്വദേശി സുരേഷ് (42),  രണ്ടാം പ്രതി വിജയൻ (69),  മൂന്നാം പ്രതി വിജയൻ മകന്‍റെ സുനിൽ (36) എന്നിവരെയാണ് മനോഹരൻ കൊലക്കേസിലെ  കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എഎം ബഷീർ കണ്ടെത്തിയത്. 

കാഞ്ഞിരംകുളം വില്ലേജിൽ മുലയൻതാന്നി വേങ്ങനിന്ന വടക്കരുക് വീട്ടിൽ റിട്ടേഡ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ മനോഹരനായിരുന്നു(57) കൊല്ലപ്പെട്ടത്. 2021  ജനുവരി 27ന്  രാത്രി 8.30  മണിക്കായിരുന്നു കേസിനാസ്പദമായ  കൃത്യം നടന്നത്. അയൽവാസികളായ    ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ മനോഹരന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മനോഹരനെ ഇരുമ്പ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരികക്കേൽപ്പിക്കുകയും ഭാര്യ അനിതയെ പ്രതികൾ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. 

സംഭവത്തിന് രണ്ടു ദിവസം  മുൻപ് നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാർ ഓഫീസിൽ നിന്നും  പ്രതികളുടെ വീടിനു സമീപം ചാനൽകര പുറമ്പോക്ക് സ്ഥലം അതിരു നിർണയിച്ചു കൊണ്ടുള്ളയുമായി ബന്ധപ്പെട്ട് സർവ്വേ നടത്തിയിരുന്നു. ഇത് മനോഹരനും ഭാര്യയും പരാതിപെട്ടതിന്‍റെ അടിസ്ഥാനത്തിലാണെന്ന് തെറ്റിദ്ധരിച്ചുള്ള വിരോധത്തിലാണ് ആക്രമണം. 

ഇരുമ്പ്കമ്പി പാര കൊണ്ടുള്ള അടിയേറ്റ് തലയ്ക്കു മാരക പരിക്കേറ്റ മനോഹരനും ഭാര്യ അനിതയും തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ ഇരിക്കവേ പതിനൊന്നാം ദിവസം  മനോഹരൻ മരണപെട്ടു. ജാമ്യത്തിൽ കഴിഞ്ഞു വന്നിരുന്ന ഒന്ന് മുതൽ മൂന്നു വരെ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ എടുത്തു ജയിലെത്തിച്ച് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വിധിപറയും.

'കോടിക്കണക്കിന് പേര്‍ കുളിച്ചാലും ഗംഗ അശുദ്ധമാകില്ല', സ്വയം ശുദ്ധീകരണ ശക്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞൻ

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധന, കാളികാവിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും