കനത്ത മഴയിൽ 'ആത്മാവി'നും അടിതെറ്റി; നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരമുത്തശ്ശി കടപുഴകി

Published : Aug 07, 2020, 05:13 PM ISTUpdated : Aug 07, 2020, 05:22 PM IST
കനത്ത മഴയിൽ 'ആത്മാവി'നും അടിതെറ്റി; നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരമുത്തശ്ശി കടപുഴകി

Synopsis

നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരമുത്തശ്ശി കടപുഴകി വീണു. എരുവ ക്ഷേത്രത്തിനു പടിഞ്ഞാറ് മാവിലേത്ത് ജംഗ്ഷനിൽ നിന്ന അരയാലും മാവുമാണ് (ആത്മാവ്) കഴിഞ്ഞ ദിവസംരാത്രി രണ്ടു മണിക്ക് ശേഷം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞുവീണത്.   

കായംകുളം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരമുത്തശ്ശി കടപുഴകി വീണു. എരുവ ക്ഷേത്രത്തിനു പടിഞ്ഞാറ് മാവിലേത്ത് ജംഗ്ഷനിൽ നിന്ന അരയാലും മാവുമാണ് (ആത്മാവ്) കഴിഞ്ഞ ദിവസംരാത്രി രണ്ടു മണിക്ക് ശേഷം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞുവീണത്. 

മൂന്ന് റോഡുകളുടെ മധ്യഭാഗത്ത് പ്രൗഢിയോടു തല ഉയർത്തി വഴികാട്ടിയായി നിന്ന മരമുത്തശ്ശിയാണ് നശിച്ചത്. ഒരു വശത്ത് നിരവധി കുട്ടികൾ പഠിക്കുന്ന മാവിലേത്ത് ഗവ. എൽപി സ്കൂളും, മറുവശത്ത് നിരവധി വീടുകളുമാണ്. എന്നാൽ തന്റെ വീഴ്ചയിലും ആർക്കും നാശം വിതച്ചില്ല മരമുത്തിശ്ശി. കടപുഴകി അർധരാത്രിയിൽ റോഡിലേക്കു തന്നെ മറിഞ്ഞുവീഴുകയായിരുന്നു.

വർഷങ്ങളായി ഒരു ഗ്രാമത്തിന്റെ സംസ്കാരവുമായി ആലും മാവും ( ആത്മാവ് ) ഇഴകിചേർന്നിരിന്നു. മാവിന്റെയും ആലിന്റെയും സൗഹ്യദവാസം കൊണ്ടുതന്നെയാവണം, മാവിലേത്ത് എന്ന പേരിൽ പ്രദേശം വർഷങ്ങളായി അറിയപ്പെടുന്നത്.

പ്രദേശത്തെ ഏറ്റവും പ്രായമായവർക്ക് പോലും ഓർമ്മയിൽ മരമുത്തശ്ശിയുടെ പ്രായം പറയാനാകുന്നില്ല. തകർത്തുപെയ്യുന്ന മഴയിലും കാറ്റിലും ഒരു ദേശത്തെ തലമുറകളുടെ ഓർമകൾക്ക് അടിതെറ്റിയതിന്റെ ദു:ഖം  മറച്ചുവയ്ക്കുന്നില്ല, പ്രദേശവാസികൾ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് കടലിൽ അപ്രതീക്ഷിത അപകടം; വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്