വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കോൺക്രീറ്റ് ചെയ്ത റോഡ് നടുവെ പിളർന്നു; ചമ്പക്കുളത്ത് പ്രതിഷേധം

Published : Dec 23, 2025, 11:34 AM IST
Road

Synopsis

ചമ്പക്കുളം പഞ്ചായത്തിൽ കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കോൺക്രീറ്റ് റോഡ് നടുവെ കുഴിച്ച് പൈപ്പിടുന്നതിനെതിരെ പ്രതിഷേധം. വശങ്ങളിൽ സൗകര്യമുണ്ടായിട്ടും റോഡ് നശിപ്പിച്ചെന്നും ഭാവിയിലെ അറ്റകുറ്റപ്പണികൾക്ക് വീണ്ടും റോഡ് പൊളിക്കേണ്ടി വരും

ചമ്പക്കുളം: കോൺക്രീറ്റ് റോഡിന് നടുവിലൂടെ കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. ചമ്പക്കുളം പഞ്ചായത്തിലെ തെക്കേക്കര വളയത്തില്‍ച്ചിറ റോഡിലാണ് കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പതവ് പോലെ റോഡ് തകർത്തത്. മങ്കൊമ്പ്-ചമ്പക്കുളം റോഡില്‍നിന്നു റോഡിന്റെ വശത്തുകൂടി പൈപ്പ് സ്ഥാപിച്ചുവന്ന ശേഷം, കോൺക്രീറ്റ് റോഡ് തുടങ്ങുന്ന ഇടത്ത് എത്തിയപ്പോൾ റോഡിൻ്റെ നടുഭാഗത്ത് വെട്ടിപ്പൊളിക്കുകയായിരുന്നു. 

മൂന്ന് മീറ്റര്‍ മാത്രം വീതിയുള്ള റോഡിൽ പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന 100 മീറ്ററോളം ഭാഗമാണ് വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. റോഡിന് വശത്തുകൂടി കോൺക്രീറ്റ് ഒഴിവാക്കി പൈപ്പിടാൻ സൗകര്യമുണ്ടായിരിക്കെയാണ് റോഡ് നശിപ്പിച്ചത്. പൈപ്പ് സ്ഥാപിച്ചശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഭാവിയിൽ അറ്റകുറ്റപ്പണി വന്നാൽ വീണ്ടും റോഡ് പൊളിക്കേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നു. വ്യക്തമായ ധാരണയില്ലാതെ റോഡുകൾ നശിപ്പിക്കുന്നതിനെതിരെ കുട്ടനാട്ടിലെ വിവിധയിടങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി
കൊച്ചിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം