Suicide|ഞാന്‍ പോവാ...ഹരിപ്പാട്ടെ അച്ഛന്‍ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും; വേദനയായി അദിതിയുടെ ഡയറി

By Web TeamFirst Published Nov 20, 2021, 12:29 PM IST
Highlights

ഭർത്താവ് മരണത്തിന് കീഴടങ്ങി നവംബര്‍ എട്ടിനു രാത്രിയിലാണ് അഞ്ചു മാസം മാത്രം പ്രായമുള്ള മകന്‍ കല്‍ക്കിക്ക് വിഷം നല്‍കിയ ശേഷം അദിതിയും ആത്മഹത്യ ചെയ്തത്. ചെങ്ങന്നൂര്‍ ആലായിലെ സ്വന്തം വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കരണ്ടെത്തിയത്.

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ (Chenganoor) കുഞ്ഞിന് (Child) വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ (Mother) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കൂടുതൽ തെളിവായി അദിതി എഴുതിയ ഡയറി. ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി നേരത്തെ അദിതിയുടെ ബന്ധുക്കൾ രം​ഗത്ത് വന്നിരുന്നു.   'ഞാന്‍ പോവാ. കുഞ്ഞിനെയും കൊണ്ടുപോവാ. ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന്‍ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും...' എന്നാണ് അദിതി തന്റെ ഡയറിയിൽ കുറിച്ചിട്ടുള്ളത്.

ഭർത്താവ് മരണത്തിന് കീഴടങ്ങി നവംബര്‍ എട്ടിനു രാത്രിയിലാണ് അഞ്ചു മാസം മാത്രം പ്രായമുള്ള മകന്‍ കല്‍ക്കിക്ക് വിഷം നല്‍കിയ ശേഷം അദിതിയും ആത്മഹത്യ ചെയ്തത്. ചെങ്ങന്നൂര്‍ ആലായിലെ സ്വന്തം വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മരിച്ച മനോവിഷമത്തിലാണ് അദിതി കുഞ്ഞിന് വിഷം നൽകി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത.

എന്നാൽ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് അദിതിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിക്കും മുൻപ് അദിതി ഇക്കാര്യങ്ങൾ തുറന്ന് പറയുന്ന വീഡിയോയും ബന്ധുക്കൾ പുറത്തുവിട്ടു. ആത്മഹത്യക്കുറിപ്പും പുറത്തു വിട്ടിട്ടുണ്ട്.  അദിതിയുടെ ഭർത്താവ് സൂര്യൻ നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതു വേണ്ട ചികിത്സ നൽകാത്തതിനാലാണെന്നാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്.

ഭര്‍ത്താവ് സൂര്യന്‍ ഡി നമ്പൂതിരിയും അമ്മ ശ്രീദേവി അന്തര്‍ജനവും കൊവിഡ് ബാധിച്ച് സെപ്റ്റംബര്‍ എട്ടിനാണ് മരിച്ചത്. അദിതിയുടെ തന്നെ ഫോണിൽ നിന്നാണ് നിർണായക തെളിവായ വീഡിയോ ലഭിച്ചിട്ടുള്ളത്. ഇതുകൂടാതെ ഡയറിയിലെ വാക്കുകളും ചേർക്കുമ്പോൾ ബന്ധുക്കളുടെ ആരോപണം ശക്തമാവുകയാണ്. പുതിയ  പരാതിയുടെ അടിസ്ഥാനത്തിൽ  അന്വേഷണം തുടരുകയാണ് ചെങ്ങന്നൂർ പൊലീസ്. 

click me!