വരവ് കുറവ് സ്വത്ത് കൂടുതൽ, സിഡ്കോ മുൻ സെയിൽസ് മാനേജര്‍ ചന്ദ്രമതിയമ്മയ്ക്ക് 3 വര്‍ഷം തടവും 29 ലക്ഷം പിഴയും

Published : May 23, 2024, 05:20 PM ISTUpdated : May 23, 2024, 06:31 PM IST
 വരവ് കുറവ് സ്വത്ത് കൂടുതൽ, സിഡ്കോ മുൻ സെയിൽസ് മാനേജര്‍ ചന്ദ്രമതിയമ്മയ്ക്ക് 3 വര്‍ഷം തടവും 29 ലക്ഷം പിഴയും

Synopsis

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി.

തിരുവനന്തപുരം: സിഡ്കോ മുൻ സെയിൽസ് മാനേജരും ടോട്ടൽ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മ ജോലിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി.

2005 ജനുവരി ഒന്നു മുതൽ 2008 നവംബര്‍ 21 വരെ സിഡ്കോ സെയിൽസ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയളവിൽ വരവിനേക്കാൾ കൂടുതൽ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമ‍ര്‍പ്പിച്ച കേസിലാണ് ശിക്ഷാ വിധി.

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽമുൻ പൊലീസ് സൂപ്രണ്ട് സി.പി.ഗോപകുമാർ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന റെജി ജേക്കബ്, അജിത്ത് കുമാർ, അശോകൻ, എസ്എസ്  സുരേഷ് കുമാർ എന്നിവർ അന്വേഷണം നടത്തിയിരുന്നു.

കേസിൽ ഒടുവിൽ മുൻ പോലീസ് സൂപ്രണ്ട് വിഎൻ ശശിധരനാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം പ്രകാരം കേസിൽ, പ്രതിയായ ചന്ദ്രമതിയമ്മ കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്കുമാർ എആർ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ  ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

കേരള ലോകായുക്തക്ക് മുന്നിൽ നീതി തേടി കുവൈത്ത് കമ്പനി; മൂന്നര കോടി മുടിക്കിയിട്ട് 9 വർഷം, സിഡ്കോ തട്ടിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൈക്കിള്‍ ഓടിക്കാൻ ഗ്രൗണ്ടിലെത്തുന്ന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു, ഓട്ടോയിൽ കയറ്റികൊണ്ടുപോയി പീഡനം; 60കാരൻ പിടിയിൽ
പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്‍റെ വാഹനം തടഞ്ഞു; പിന്നാലെ ആക്രമണം, ബൈക്കും പണവും ഫോണും കവര്‍ന്നു