ഒരു തേങ്ങക്ക് രണ്ട് ലക്ഷം രൂപ വില! വിട്ടുകൊടുക്കാൻ മനസില്ലാതെ നടന്ന വാശിയേറിയ ലേലം വിളി, സംഭവം തേനിയിൽ

Published : Oct 29, 2025, 08:59 AM IST
2 lakh cost coconut

Synopsis

തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഒരു തേങ്ങ ലേലത്തിൽ പോയത് രണ്ട് ലക്ഷം രൂപയ്ക്ക്. സ്കന്ദ ഷഷ്ടിക്ക് ശേഷമുള്ള മുരുകന്റെ കല്യാണ ചടങ്ങിൽ ഉപയോഗിച്ച തേങ്ങയാണ് ഭക്തൻ വാശിയേറിയ ലേലത്തിലൂടെ സ്വന്തമാക്കിയത്. 

തേനി: ഒരു തേങ്ങക്ക് എത്ര രൂപ വില വരും. പരമാവധി 50 രൂപയെന്നാകും ഉത്തരം. ഒരു തേങ്ങക്ക് രണ്ട് ലക്ഷം രൂപ വില കിട്ടിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. സംഭവം തമിഴ്നാട്ടിലാണ്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലുള്ള വള്ളി, ദെയ് വാനേ സമേത സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ഈ തേങ്ങാ കഥ നടക്കുന്നത്. സ്കന്ദ ഷഷ്ടിക്കു ശേഷം ശൂരസംഹാരം എന്നൊരു ചടങ്ങ് തമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങളിലുണ്ട്. അടുത്ത ദിവസം രാവിലെ മുരുകനും ദെയ് വാനിയും തമ്മിലുള്ള കല്യാണം എന്നൊരു ആചാരമുണ്ട്.

കല്യാണ സമയത്ത് ഉപയോഗിച്ച കലശത്തിനു മുകളിൽ വയ്ക്കുന്ന തേങ്ങ എല്ലാ വർഷവും ചടങ്ങിനു ശേഷം ലേലം വിളിക്കും. ഇത്തവണ ആറായിരം രൂപയിൽ നിന്നാണ് ലേലം വിളി തുടങ്ങിയത്. വാശിയേറിയ ലേലം വിളിക്കൊടുവിൽ രണ്ട് ലക്ഷം രൂപക്കാണ് ഭക്തരിലൊരാൾ തേങ്ങ സ്വന്തമാക്കിയത്. ഇതേ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം ചടങ്ങിനുപയോഗിച്ച തേങ്ങ മൂന്ന് ലക്ഷത്തിലധികം രൂപക്ക് ലേലത്തിൽ പോയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ ഉദ്ദേശ്യം കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിൽ ഇങ്ങോട്ട് വരേണ്ട, കർശന നടപടിയുണ്ടാകും'; ബർത്ത് ടൂറിസം അനുവദിക്കാനാകില്ലെന്ന് അമേരിക്ക
ഒന്നാം വിവാഹവാർഷികത്തിന് നാലുനാൾ മുൻപ് കാത്തിരുന്ന ദുരന്തം; കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം നാളെ