
തൊടുപുഴ: തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. സൈക്കിളില്‍ നിന്നുവീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഡോക്ടര്‍മാർ തിരിഞ്ഞുനോക്കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. പരാതി അടിസ്ഥാന രഹിതമെന്നാണ് ആശുപത്രിയുടെ വിശദീകരണം.
വണ്ണപ്പുറം സ്വദേശി 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റാണ് ആശുപത്രിയിലെത്തുന്നത്. ഡ്യൂട്ടി ഡോക്ടര്‍ എക്സറെ എടുക്കാന് ആവശ്യപെട്ടു. എടുത്തുവന്നപ്പോഴേക്കും മറ്റോരു ഡോക്ടറാണ് പരിശോധിച്ചത്. തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥീരികരിച്ചു. തുടര്‍ന്ന് ചികില്‍സിക്കാന്‍ സ്ഥിരീകരിച്ച ഡോക്ടര്‍ 5000 രുപ ആവശ്യപെട്ടുവെന്നാണ് മാതാപിതാക്കളുടെ പരാതി. പണമില്ലെന്ന് അറിയിച്ചപ്പോള്‍ ഇറക്കിവിട്ടെന്നും ഇവര്‍ ആരോപിക്കുന്നു
മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഫലമില്ലാത വന്നതോടെ മാതാപിതാക്കള്‍ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. അതേസമയം ചികിത്സ നിക്ഷേധിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആശുപത്രി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam