സഹോദരനുമായി കൂട്ടുകൂടരുതെന്ന് താക്കീത് നൽകി; പിന്നാലെ വാക്കുതർക്കവും കയ്യാങ്കളിയും, മ൪ദിച്ചെന്ന് പരാതി

Published : Sep 24, 2024, 09:49 PM IST
സഹോദരനുമായി കൂട്ടുകൂടരുതെന്ന് താക്കീത് നൽകി; പിന്നാലെ വാക്കുതർക്കവും കയ്യാങ്കളിയും, മ൪ദിച്ചെന്ന് പരാതി

Synopsis

ചന്ദ്രൻറെ മകൻ ഷിൽജിത്തും സന്തോഷും സുഹൃത്തുക്കളാണ്. തിരുവോണ ദിവസം സന്തോഷ് ഷിൽജിത്തിൻറെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷിൻറെ സഹോദരങ്ങളായ വിനീഷും ദേവദാസനും ഷിൽജിത്തിൻറെ വീട്ടിലെത്തിയത്. സന്തോഷുമായി കൂട്ടുകൂടരുതെന്നായിരുന്നു ഇരുവരുടെയും ആവശ്യം. 

പാലക്കാട്: പാലക്കാട് ആലത്തൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി മ൪ദിച്ചതായി പരാതി. തോണിപ്പാടം സ്വദേശി ചന്ദ്രനും, മകൻ ഷിൽജിത്തുമാണ് പരാതിയുമായി രംഗത്തെത്തിയത്. മ൪ദിച്ചവ൪ക്കെതിരെ പരാതി നൽകിയിട്ടും ദു൪ബലമായ വകുപ്പാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയതെന്നും ഇവ൪ ആരോപിച്ചു.

ചന്ദ്രൻറെ മകൻ ഷിൽജിത്തും സന്തോഷും സുഹൃത്തുക്കളാണ്. തിരുവോണ ദിവസം സന്തോഷ് ഷിൽജിത്തിൻറെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷിൻറെ സഹോദരങ്ങളായ വിനീഷും ദേവദാസനും ഷിൽജിത്തിൻറെ വീട്ടിലെത്തിയത്. സന്തോഷുമായി കൂട്ടുകൂടരുതെന്നായിരുന്നു ഇരുവരുടെയും ആവശ്യം. വാക്കുത൪ക്കം കയ്യാങ്കളിയായി. ഇതിനിടെ വിനീഷും ദേവദാസനും കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് മ൪ദിച്ചുവെന്നാണ് പരാതി. 

ആക്രമണത്തിൽ ചന്ദ്രന് മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷിൽജിത്തിനും പരിക്കേറ്റു. മെഡിക്കൽ റിപ്പോ൪ട്ട് ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. അതേസമയം, കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആലത്തൂ൪ പൊലീസ് അറിയിച്ചു.

യുവതി ആപ്പിളും വാങ്ങിയൊന്ന് തിരിഞ്ഞ സമയം, 'ആടുകിളി'യുടെ പ്ലാൻ വർക്കൗട്ടായി, പക്ഷേ അധികം വൈകാതെ കുടുങ്ങി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ