രഹസ്യ വിവരം കിട്ടി അന്വേഷണം, ഭാര്യവീട്ടിൽ പരിശോധിച്ചപ്പോൾ സാധനം കിട്ടി, ചാരായവുമായി യുവാവ് പിടിയിൽ

Published : Sep 23, 2025, 11:29 PM IST
country liquor

Synopsis

പാലക്കാട് അട്ടപ്പാടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിലായി. അഗളി എക്സൈസ് സംഘം ചാളയൂരിലെ ഇയാളുടെ ഭാര്യയുടെ വീട്ടിലെ അടുക്കളയിൽ നിന്നാണ് ചാരായം കണ്ടെടുത്തത്.  

പാലക്കാട്: രണ്ട് ലിറ്റർ ചാരായവുമായി യുവാവ് പിടിയിലായി. പാലക്കാട് അട്ടപ്പാടി നെല്ലിപ്പതിയിൽ വെള്ളിങ്കിരിയുടെ മകൻ പരമശിവനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റിവ് ഓഫീസർ ജെ.ആർ. അജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് പരമശിവൻ പിടിയിലായത്. ചാളയൂരിലെ ഇയാളുടെ ഭാര്യയുടെ വീട്ടിലെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ നിന്നും 1.800 ലിറ്റർ ചാരായം കണ്ടെത്തുകയായിരുന്നു.

ഈ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ പ്രദീപ്. ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അംബിക എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അബ്കാരി ആക്ട് പ്രകാരം കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്