വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; അമ്മയും മകളും മരിച്ച നിലയിൽ

Published : Apr 29, 2024, 12:08 PM ISTUpdated : Apr 29, 2024, 03:46 PM IST
വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; അമ്മയും മകളും മരിച്ച നിലയിൽ

Synopsis

മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

കണ്ണൂര്‍: കണ്ണൂരിൽ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.

കൊറ്റാളിക്കാവിന് സമീപത്തെ വീട്ടിൽ, എഴുപത്തിയെട്ടുകാരി സുനന്ദ ഷേണായിയും നാൽപ്പത്തിയെട്ടുകാരി മകൾ ദീപയും മാത്രമായിരുന്നു താമസം. ദുർഗന്ധത്തെ തുടർന്ന് അയൽവാസി രാവിലെ നോക്കിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ജനലുകളും വാതിലും തുറന്നിട്ട നിലയിലായിരുന്നു. ദീപയെ ഡൈനിങ് ഹാളിലും സുനന്ദയെ അടുക്കളയോട് ചേർന്നുമാണ് കണ്ടത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വോട്ട് ചെയ്യാൻ വെളളിയാഴ്ച ഇരുവരും തൊട്ടടുത്തുളള കൊറ്റാളി സ്കൂളിൽ പോയിരുന്നു. അന്ന് വൈകീട്ട് മൂന്ന് മണി വരെ കണ്ടവരുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ഈ വീട്ടിലാണ് അമ്മയും മകളും താമസം. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും 'പ്രേതം, പ്രേതം' നിലവിളിച്ച് ഒരു കൂട്ടമാളുകൾ പുറത്തേക്കോടി; ഇത് ഞെട്ടിക്കൽ സമരമെന്ന് സമിതി
കൊല്ലത്ത് ഓപ്പറേഷൻ 'റെഡ് സോൺ', മുന്നിൽപെട്ടത് കാപ്പാ കേസ് പ്രതി, കൈവശം ഹാഷിഷ് ഓയിൽ! ഒരാൾ ഓടി രക്ഷപ്പെട്ടു