ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

Published : Oct 04, 2021, 04:31 PM IST
ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

Synopsis

ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷ് (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി: ജ്വല്ലറി ഉടമയെ( jewelery owner )കുത്തിപ്പരിക്കേല്‍പ്പിച്ച്( stabbing) ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍(Defendant arrested). ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷ് (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30-ന് രാത്രി 8.30 നാണ് സംഭവം. പഴയ സ്വര്‍ണം കുറഞ്ഞ വിലക്ക് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സിജോയെ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച ഈട്ടിതോപ്പിലെ ഒരു സ്ഥലത്ത് ആറു ലക്ഷം രൂപയുമായി എത്തിച്ചു. 

ഇവിടെവച്ച് സ്വര്‍ണ്ണാഭരണത്തിന്റെ കാര്യത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും മനീഷ് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് സിജോയെ കുത്തി പരിക്കേല്‍പ്പിച്ചശേഷം കൈയില്‍ ഉണ്ടായിരുന്ന ആറു ലക്ഷം രൂപ കവര്‍ന്നെടുക്കുകയുമായിരുന്നു. പരിക്കേറ്റ സിജോ കാറോടിച്ച് വീട്ടിലെത്തി വിവരം ധരിപ്പിച്ചതോടെ വീട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 

 

സംഭവശേഷം ഒളിവില്‍ പോയ മനീഷിനെ കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോെന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അപഹരിച്ച പണം കണ്ടെടുത്തു. തങ്കമണി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത്ത്, എസ് .ഐ. അഗസ്റ്റിന്‍ എ.എസ്‌ഐ. ജോസഫ്, ,രവീന്ദ്രന്‍ സന്തോഷ് , സി.പി. വിനോദ് , രാജേഷ് , ലിജോ വനിതാ പൊലീസ് രഞ്ജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്
'മുണ്ടേരി തിങ്ങ്സ്', മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പിടിയിലായത് 17ാം വയസിൽ, താക്കീത് നൽകി വിട്ടു, വീണ്ടും ആവ‍ർത്തനം, 18കാരൻ പിടിയിൽ