ഇതരസംസ്ഥാനക്കാര്‍ മര്‍ദ്ദിച്ച ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു, അതിക്രമം വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്

Published : Apr 01, 2024, 12:31 PM ISTUpdated : Apr 01, 2024, 01:14 PM IST
ഇതരസംസ്ഥാനക്കാര്‍ മര്‍ദ്ദിച്ച ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു, അതിക്രമം വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്

Synopsis

യുപി, ഹരിയാന സ്വദേശികളാണ് കേസിൽ പ്രതികൾ. കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ബോധ രഹിതനാകുകയുമായിരുന്നു.

കൊച്ചി : ഇതരസംസ്ഥാനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാൽ റോഡിലെ വിനോദാണ് (52) മരിച്ചത്. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്നു വിനോദ്. വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് വിനോദിനെ ഇതരസംസ്ഥാനക്കാരാരായ നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. യുപി, ഹരിയാന സ്വദേശികളാണ് കേസിൽ പ്രതികൾ. കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ബോധ രഹിതനാകുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് 11.30 ണ് മസ്തിഷ്കമരണ സ്ഥിരീകരിച്ചു. സംഭവത്തിൽ തപാൽ ഓഫിസ് ജീവനക്കാരായ 4 പേര്‍ അറസ്റ്റിൽ ആയിരുന്നു. 

മത്സരിക്കില്ല, കേരളത്തിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന്

 

 

 

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ