
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നൽകാം എന്ന് വാഗ്ദാനം നൽകി ഒരു കോടിയോളം രൂപ തട്ടിയെടുത്ത ബി ജെ പി നേതാവ് സനു എൻ നായരെ അറസ്റ്റ് ചെയ്യണമെന്ന്ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി. വലിയ തട്ടിപ്പാണ് ഇതിന്റെ പിന്നിൽ നടന്നിട്ടുള്ളത്. ബി ജെ പി കേന്ദ്ര സംസ്ഥാന നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പിനിരയായവരെ കബളിപ്പിച്ചിട്ടുള്ളതെന്നാണ് ആരോപണം.
വിശദമായ അന്വേഷണം നടത്തിയാലെ ഉന്നത ബി ജെ പി നേതാക്കൾക്ക് ഇതിലുള്ള ബന്ധം വ്യക്തമാകൂവെന്നാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്. ബി ജെ പി നേതാക്കൾ നടത്തുന്ന കുഴൽപ്പണ ഇടപാടുകളും ഹവാല ഇടപാടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ടെന്നും തൃശൂരിൽ കോടിക്കണക്കിനു രൂപയുടെ കുഴൽപ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം ബിജെപി നേതാക്കന്മാരുടെ ബന്ധം വ്യക്തമാക്കിയതായും ഡിവൈഎഫ്ഐ പറയുന്നു.
സംഭവത്തിൽ പരാതിക്കാരായ ആളുകളെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിൻ തിരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത് ഗൗരവകരമാണ്. ഈ വിഷയത്തിൽ കുറ്റക്കാരായ ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്ത് കർശനമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam