
ഇടുക്കി: കാഴ്ചയ്ക്ക് ചെറിയൊരു ഉന്തു വണ്ടി. പക്ഷെ കര്‍ഷകര്‍ക്ക് ഇവന്‍, വലിയൊരു കൈതാങ്ങാണ്. ഇടുക്കി കൊച്ചറ സ്വദേശിയായ മനു ജോസഫ് വികസിപ്പിച്ച ചെറു വാഹനം, കൃഷിയിടങ്ങളിലെ ജോലി ഭാരം നന്നേ കുറയ്ക്കുന്നതാണ്. കുന്നിന്‍ മുകളിലും കുത്തനെ ചെരിഞ്ഞ കൃഷിയിടങ്ങളിലുമൊക്കെ അനായാസം കടന്ന് ചെല്ലും, മനു വികസിപിച്ച എഡ്വിന്‍ അഗ്രോ കാര്‍ട്ട്. ചാണകവും മറ്റ് വളങ്ങളുമൊക്കെ, കൃഷിയിടത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തിയ്ക്കുന്നതിനുള്ള അധ്വാന ഭാരം ഇല്ലാതാക്കുന്നതിനൊപ്പം കൂലി ചെലവും കുറയ്ക്കാനാകുന്നതാണ്. ഓട്ടോ മൊബൈല്‍ എഞ്ചിനിയറിംഗിന് ശേഷം വിദേശത്ത് ജോലി ചെയ്തിരുന്ന മനു, കൊവിഡ് കാലത്ത് തിരികെ നാട്ടിലെത്തിയപ്പോഴാണ് കൃഷിയിടത്തിലേയ്ക്കുള്ള ചുമട്ടുകാരനെ വികസിപ്പിച്ചത്.
'ആ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലിലടയ്ക്കാൻ നടത്തിയ സിപിഎം-പൊലീസ് ഗൂഢാലോചന പൊളിഞ്ഞു': സതീശൻ
ആറ് മാസത്തെ വിവിധ പരീക്ഷണങ്ങള്‍കൊണ്ടാണ്, വാഹനത്തിന് പൂര്‍ണ്ണ രൂപം നല്‍കിയത്. സ്വന്തം പുരയിടത്തിലെ ജോലിയ്ക്കായി വികസിപ്പിച്ച, ഉപകരണത്തിന് ആവശ്യക്കാരും ഏറെ എത്തി. ചരക്ക് നീക്കത്തിനൊപ്പം, വിളകള്‍ക്ക്, മരുന്നും വെള്ളവും തളിയ്ക്കുന്നതിനായി മോട്ടോറും ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അധികം കായിക അധ്വാനമില്ലാതെ, അനായാസം പ്രവര്‍ത്തിയ്ക്കാനാവുന്ന തരത്തിലാണ് രൂപകല്പന. പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച്, പ്രവര്‍ത്തിയ്ക്കുന്ന വാഹനം കൈകള്‍കൊണ്ട് നിയന്ത്രിയ്ക്കാനാവും. കര്‍ഷകന്‍റെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം തൊഴിലാലി ക്ഷാമത്തിനും അമിത വേതനത്തിനുമൊക്കെ പരിഹാരമാണ് ഈ ചെറു വാഹനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam