ട്യൂഷൻ സെന്‍ററിലേക്ക് പോവുകയായിരുന്ന വിദ്യാർഥിയെ ബൈക്കിൽ കയറ്റി, വിജനമായ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, വയോധികൻ അറസ്റ്റിൽ

Published : Jun 21, 2026, 10:56 PM IST
Arrest

Synopsis

ട്യൂഷൻ സെന്ററിലേക്ക് പോവുകയായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 69-കാരൻ അറസ്റ്റിൽ. കിളിമാനൂർ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പാങ്ങോട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: ട്യൂഷൻ സെന്‍ററിലേക്ക് പോവുകയായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുൾ റഷീദ് (69) നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. വൈകുന്നേരം മൂന്ന് മണിയോടെ പന്ത്രണ്ട് വയസുകാരനായ വിദ്യാർഥി വീട്ടിൽ നിന്നും ട്യൂഷൻ സെന്‍ററിലേക്ക് റോഡിലൂടെ കാൽനടയായി പോകുന്നതിനിടെയാണ് പ്രതി ബൈക്കിലെത്തിയത്.

വഴിമധ്യേ വെച്ച് കുട്ടിക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തന്‍റെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബലം പ്രയോഗിച്ച് അതിക്രമം തുടർന്ന ഇയാളുടെ പിടിയിൽ നിന്നും എങ്ങനെയോ രക്ഷപ്പെട്ട വിദ്യാർഥി ഭയന്നോടി വീട്ടിലെത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഉടൻ തന്നെ കിളിമാനൂർ പൊലീസിൽ പരാതി നൽകി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പ്രതിയെ കണ്ടെത്താനായി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് സിസിടിവി ദൃശ്യങ്ങൾ നിർണായകമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അബ്ദുൾ റഷീദാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജയിലിൽ കഴിയുന്ന പ്രതിയെ ഭാരവാഹിയാക്കി ഡിവൈഎഫ്ഐ; ടിസിവി നന്ദകുമാർ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ, സമ്മേളനത്തിൽ ജയിൽ സന്ദേശം വായിച്ചു
ക്ഷേത്രത്തിൽ കയറ ഭണ്ഡാരം പൊളിച്ചപ്പോൾ ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല, കവര്‍ച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ കാമറയിൽ