കായികതാരങ്ങളുടെ മരണം: അപകടത്തിൽ പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റി, പിന്നാലെ തീപിടിച്ച് കത്തിയമർന്നു

Published : Mar 28, 2026, 01:54 AM IST
Electric car caught fire in front of Venjaramoodu police station after Pirappancode accident.

Synopsis

ദിവസങ്ങൾക്ക് മുൻപ് പിരപ്പൻകോട് വെച്ച് അപകടത്തിൽപ്പെട്ട ഇലക്ട്രിക് കാർ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പൂർണ്ണമായും കത്തിയമർന്നു. അപകടത്തെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം.  

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിയമർന്നു. കഴിഞ്ഞ ദിവസം കായിക താരങ്ങൾ മരണപ്പെട്ട അപകടത്തിന് പിന്നാലെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റിയിട്ടിരുന്ന കാറിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. പൊലീസുകാരും നാട്ടുകാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഫയർഫോഴ്സ് എത്തി തീ കെടുത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച പിരപ്പൻകോട് വച്ചായിരുന്നു അപകടം.

വലിയ പാറക്കഷണങ്ങൾ കയറ്റിയ ടോറസ് ലോറി പിരപ്പൻകോട് ഭാഗത്തേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നാഗരുകുഴി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്, ലോറി നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിഞ്ഞു. ഇതിനിടയിൽ, ബൈക്കിനു പിന്നാലെയെത്തിയ കാർ ലോറിക്കടിയിൽ പെടുകയായിരുന്നു. കാർ പൂർണമായും ലോറിക്കടിയിൽ ഞെരിഞ്ഞമർന്നു. ബൈക്ക് യാത്രക്കാരായ ആദിത്യൻ, ജൂലി എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പൂർണമായും തകർന്ന കാർ രാവിലെയാണ് പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് എത്തിച്ചത്. പിന്നാലെയായിരുന്നു തീപിടിത്തം.

ഇലട്രിക് കാർ വാങ്ങി മലപ്പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അന്ന് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് വയറിംഗിലുണ്ടായ തകരാറോ ഷോർട്ട് സർക്യൂട്ടോ ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് വിവരം. കാർ സ്റ്റേഷന് മുന്നിലേക്ക് എത്തിച്ച സമയത്ത് ബാറ്ററി ഭാഗത്ത് ഷോർട്ട് ഉണ്ടായിട്ടുണ്ടാകുമെന്നും പിന്നാലെ തീപിടിച്ചതാവാമെന്നുമാണ് ഫയർഫോഴ്സിന്‍റെ നിഗമനം. വാഹനം ഏതാണ്ട് പൂർണമായും കത്തിനശിച്ചു. പിന്നീട് ആറ്റിങ്ങൽ, വെഞ്ഞാറമ്മൂട് സ്റ്റേഷനുകളിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

31 ഗ്രാം തൂക്കം വരുന്ന വളകൾ പണയം വച്ച് ഒന്നര ലക്ഷത്തിൽപരം രൂപ വാങ്ങി, പോയ ആൾ തിരിച്ചുവന്നില്ല, പരിശോധിച്ചപ്പോൾ എല്ലാം മുക്കുപണ്ടം
മൃതദേഹവുമായി നടത്തിയ പോരാട്ടത്തിനൊടുവിൽ കരിയോയിൽ കമ്പനി വഴങ്ങി! 15 ലക്ഷം രൂപ ധനസഹായം, മൂന്ന് ചെക്കുകളായി തുക കൈമാറും