
ദേവികുളം: ചില ആളുകളുടെ ആഗ്രഹം മാത്രമാണ് താന്‍ സി പി ഐലേക്കെന്ന വാര്‍ത്തയുടെ പിന്നിലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയുടെ നേത്യത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട് അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഐലേക്ക് പോകുകയാണെന്ന തരത്തില്‍ പ്രചരണം ശക്തമായത്.
എംഎല്‍എ അഡ്വ. എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്റെ നേത്യത്വത്തില്‍ ശ്രമിച്ചെന്നും, അനധിക്യത സ്വത്ത് സമ്പാതിച്ചെന്നുമുള്ള ആരോപണത്തിന്റെ പശ്ചതലത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണത്തില്‍ രാജേന്ദ്രനെതിരെ തെളിവുകള്‍ ലഭിക്കുകയും ചെയ്തു.
എന്നാല്‍ സംഭവം സംസ്ഥാന കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടശേഷമായിരിക്കും രാജേന്ദ്രനെതിരെ പാര്‍ട്ടിതലത്തില്‍ നടപടികള്‍ സ്വീകരിക്കുക. ഇതിനിടെയാണ് രാജേന്ദ്രന്‍ പാര്‍ട്ടിവിട്ട് സി പി ഐലേക്ക് മാറുകയാണെന്ന തരത്തില്‍ പ്രചരണം ശക്തമായത്.
താന്‍ ഇപ്പോള്‍ ചെന്നൈയിലാണുള്ളതെന്നും ചിലരുടെ ആഗ്രഹങ്ങള്‍ മാത്രമാണ് സി പി ഐയിലേക്ക് പോകുകയാണെനന് ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയാലും മറ്റ് നടപടികള്‍ സ്വീകരിച്ചാലും പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam