മോഷണശ്രമത്തിനിടയിൽ കിണറിൽ വീണ് കള്ളന്‍; ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു

Published : May 17, 2022, 01:48 PM ISTUpdated : May 17, 2022, 02:05 PM IST
മോഷണശ്രമത്തിനിടയിൽ കിണറിൽ വീണ് കള്ളന്‍; ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു

Synopsis

കിണറിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ ആദ്യം കണ്ടത്.

മാതമംഗലം: മോഷണശ്രമത്തിനിടയിൽ കിണറിൽ വീണ കള്ളനെ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ മാതമംഗലം തുമ്പത്തടത്തിലെ അദ്ധ്യപകരായ പവിത്രന്‍ രാജമ്മ എന്നിവരുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണ ശ്രമം നടക്കുമ്പോള്‍ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. കിണറിന്‍റെ ആള്‍മറ വഴി സണ്‍ഷെഡ് വഴി വീട്ടിന് ഉള്ളിലേക്ക് ടെറസ് വഴി കയറാനുള്ള ശ്രമത്തില്‍ കാലുതെറ്റി കിണറ്റില്‍ വീണതാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

തളിപ്പറമ്പ് മുയ്യം സ്വദേശിയായ എപി ഷെമീര്‍ (35) ആണ് പൊലീസ് പിടിയിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇതിന് മുന്‍പും മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണ കുറ്റത്തിന് കോടതി ഇയാളെ ശിക്ഷിച്ചിട്ടും ഉണ്ട്. 

കിണറിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ ആദ്യം കണ്ടത്. പിന്നീട് ഇയാളെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍. ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പെരിങ്ങോം പോലീസും ചേർന്നാണ് പ്രതിയേ കരയ്ക്ക് എത്തിച്ചത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു.  പ്രതി വന്നതെന്ന് സംശയിക്കുന്ന  യൂനിക്കോൺ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിന് അടുത്ത് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്.

ബാങ്കിനുള്ളിൽ നാരങ്ങയും ശൂലവും വച്ച് പൂജ നടത്തി മോഷണം, കവർന്നത് 42 ലക്ഷം രൂപയുടെ പണവും സ്വർണ്ണവും

കൊല്ലം: കൊല്ലം പത്തനാപുരത്തെ സ്വകാര്യ പണമിടപാട് മോഷണത്തിൽ ലക്ഷങ്ങളുടെ കവർച്ച. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ച പണയ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായാണ് വിവരം, 42 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് റിപ്പോർട്ട്. പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പിടവൂർ സ്വദേശി രാമചന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇത്. 

ബാങ്കിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. രണ്ട് ലോക്കറുകളിലെയും പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്. ബാങ്കിലെ രേഖകൾ സൂക്ഷിച്ച അലമാരയും മോഷ്ടാക്കൾ തുറന്നിട്ടുണ്ട്. പണമായി നാല് ലക്ഷം രൂപയും 38 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് മോഷണം പോയതെന്നാണ് ബാങ്ക് ഉടമ പറയുന്നത്.

Read More: കാട്ടാനകളെ 'ഫോറസ്റ്റ് മാനേജര്‍മാര്‍' എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്!

സ്ഥാപനത്തിനുള്ളിൽ ദൈവത്തിന്റെ ഫോട്ടോയും ശൂലവും നാരങ്ങയും വച്ച് വിളക്ക് കത്തിച്ച് പൂജ നടത്തിയതായി സംശയിക്കുന്നുണ്ട്. ബാങ്കിനുള്ളിൽ നിന്ന് ഇത്തരം സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. മാത്രമല്ല, മുറിയിൽ മുറിച്ച തലമുടിയുടെ ഭാഗങ്ങളും വിതറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Read More: രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച, മുൻ ജീവനക്കാരൻ കവർന്നത് 1.6 കിലോ സ്വർണ്ണം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തർക്കത്തിനിടെ നിലവിളികേട്ട് ഓടിയെത്തിയ വയോധികനെ അടിച്ചുകൊന്നു, കേസില്‍ ഒരാള്‍ പിടിയിൽ
'നിങ്ങളുടെ ഉദ്ദേശ്യം കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിൽ ഇങ്ങോട്ട് വരേണ്ട, കർശന നടപടിയുണ്ടാകും'; ബർത്ത് ടൂറിസം അനുവദിക്കാനാകില്ലെന്ന് അമേരിക്ക