ഹോയ് ഹോയ് ചാകര... ആഞ്ഞുവലിക്ക് കടപ്പുറത്തിന്ന് ചാകര, പിന്നെയാണ് ട്വിസ്റ്റ്, വലകയറിയ മത്തിക്കുഞ്ഞുങ്ങൾ തിരികെ കടലിലേക്ക്

Published : Oct 09, 2025, 03:00 PM IST
Kollam fishing video

Synopsis

കൊല്ലം കരുനാഗപ്പള്ളിയിലെ 'കാർമൽ' ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് വലനിറയെ മത്തി ലഭിച്ചു. എന്നാൽ, അവ പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ, ഭാവിയിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനായി അവർ ആ ചാകര മുഴുവൻ കടലിലേക്ക് തിരികെ വിട്ടു.  

കൊല്ലം: വലനിറയെ മത്സ്യം ലഭിച്ചു, ചാകരയിലും മനസ്സാക്ഷിക്ക് വിലകൊടുത്ത് കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ ആ തീരുമാനമെടുത്തു. വലയിൽ കുടുങ്ങിയത് പൂർണ്ണ വളർച്ചയെത്താത്ത മത്തിക്കുഞ്ഞുങ്ങൾ ആണെന്ന് മനസ്സിലാക്കിയ ഉടൻ, കുഞ്ഞുഹ്ങളെ മുഴുവൻ അവർ കടലിലേക്ക് തന്നെ തിരികെ വിട്ടു. കരുനാഗപ്പള്ളി വെള്ളനാതുരുത്ത് സ്വദേശി സനലിൻ്റെ 'കാർമൽ' എന്ന ബോട്ടിലെ തൊഴിലാളികളാണ് ഈ മാതൃകാപരമായ കാര്യം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

സാധാരണ മത്സ്യബന്ധനത്തിനിടെയാണ് 'കാർമലിന്' ചാകരപോലെ മത്തി കിട്ടിയത്. എന്നാൽ, ഈ കൂട്ടത്തിൽ മിക്കതും വരും വർഷങ്ങളിലെ മത്സ്യസമ്പത്തിൻ്റെ ഉറവിടമായ മത്തിക്കുഞ്ഞുങ്ങളായിരുന്നു. തുടർന്ന്, ഇവയെ വിൽപനയ്ക്ക് എടുക്കാതെ വല തുറന്ന് കടലിലേക്ക് തന്നെ സ്വതന്ത്രരാക്കാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു. ചെറു മത്സ്യങ്ങളെ പിടിക്കുന്നത് ദൂരവ്യാപകമായി കടൽ സമ്പത്തിനെ ബാധിക്കുമെന്ന തിരിച്ചറിവാണ് തൊഴിലാളികളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരെ സർക്കാർ നേരത്തെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തെയും, മറ്റ് പല തീരദേശങ്ങളിലും വലനിറയെ ലഭിച്ച ചെറുമത്സ്യങ്ങളെ കടലിലേക്ക് വിട്ട് തൊഴിലാളികൾ മാതൃകയായിരുന്നു. പല ബോട്ടുടമകളും കൂട്ടായി ഇത്തരം തീരുമാനങ്ങൾ എടുക്കുകയും വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ ഈ രീതി പിന്തുടരുകയും ചെയ്യുന്നതിൻ്റെ തുടർച്ചയാണ് ഈ സംഭവവും.ഈ പ്രവൃത്തി മത്സ്യത്തൊഴിലാളികൾക്ക് സോഷ്യൽ മീഡിയയിലടക്കം വലിയ പ്രശംസ നേടിക്കൊടുത്തു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്, കേസിൽ കെ സുരേന്ദ്രന് കണ്ണൂർ കോടതിയിൽ ആശ്വാസം, 'കുറ്റവിമുക്തൻ'
ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ