ആഘോഷങ്ങളും പൊതുപരിപാടികളുമില്ല; ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായി ഫ്ലക്സ് നിർമ്മാതാക്കൾ

Web Desk   | Asianet News
Published : Apr 22, 2020, 09:35 AM IST
ആഘോഷങ്ങളും പൊതുപരിപാടികളുമില്ല; ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായി ഫ്ലക്സ് നിർമ്മാതാക്കൾ

Synopsis

ലോക്ക്ഡൗൺ മാറിയാലും പൊതുപരിപാടികളും ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ പഴയ പകിട്ടിലേക്കെത്തിയാലേ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ആശ്വസിക്കാൻ വകയുണ്ടാകൂ.

കൊച്ചി: ലോക്ക്ഡൗണിൽ പൊതുപരിപാടികളും ആഘോഷങ്ങളുമൊക്കെ ഇല്ലാതായതോടെ കഷ്ടപ്പാടിലായ ഒരു വിഭാഗമാണ് ഫ്ലക്സ് നിർമ്മാതാക്കാൾ. ആഴ്ചയിൽ ഒരു ദിവസം കട തുറക്കാൻ അനുമതി നൽകിയെങ്കിലും പ്രിന്റിംഗ് ആവശ്യങ്ങൾക്കായി ആരും സമീപിക്കുന്നില്ലെന്ന് ഇവർ പറയുന്നു. 

പിവിസി ഫ്ലക്സുകൾ നിരോധിച്ചതോടെ ബിസിനസ് ഒട്ടുമുക്കാലും നഷ്ടമായി. ഫ്ലക്സ് അടിക്കാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ഫ്ലക്സിനായി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ നിർമ്മാണ ചെലവും കൂടി. അങ്ങനെ പ്രതിസന്ധിയിൽ മുങ്ങിത്താഴുമ്പോഴാണ് ഇരുട്ടടിയായി ലോക്ക്ഡൗണും എത്തിയത്.

ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവർക്ക് ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ലോക്ക്ഡൗൺ മാറിയാലും പൊതുപരിപാടികളും ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ പഴയ പകിട്ടിലേക്കെത്തിയാലേ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ആശ്വസിക്കാൻ വകയുണ്ടാകൂ. ലക്ഷങ്ങളുടെ വായ്പയെടുത്ത് വാങ്ങിയ യന്ത്രങ്ങൾ കേടായി പോകാതിരിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഇവർ ഇപ്പോൾ. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ