
ചേര്‍ത്തല: നഗരസഭയുടെ നേതൃത്വത്തിലുള്ള മെഗാവാക്സിനേഷന്‍ കേന്ദ്രത്തില്‍ വാക്സിന്‍ വിതരണത്തെചൊല്ലിയുള്ള പ്രതിഷേധത്തനിടെ ആരോഗ്യ പ്രവര്‍ത്തകക്കു മര്‍ദ്ദനമേറ്റതായി പരാതി. കൈക്ക് പരിക്കേറ്റ നഗരസഭ ഒമ്പതാംവാര്‍ഡ് ഇരവിമംഗലത്ത് എസ് സുനിമോള്‍(46)നെ താലൂക്കാശുപത്രിയില്‍ ചികിത്സതേടി. കൈവിരലുകളില്‍ പൊട്ടലുണ്ട്. നഗരസഭാ മുന്‍കൗണ്‍സിലറായ സുനിമോള്‍ വാക്സിന്‍ വിതരണകേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകയായി താല്‍കാലികമായി ജോലിചെയ്യുകയാണ്.
സുനിമോളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ 25ാംവാര്‍ഡ് കൗണ്‍സിലര്‍ എം എ സാജുവിനെതിരെ അക്രമത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും ചേര്‍ത്തല പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ മെഗാവാക്സിനേഷന്‍ ക്യാമ്പ് നടന്ന ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. അവസാന ഘട്ടത്തില്‍ വാര്‍ഡിലെ അംഗങ്ങള്‍ക്ക് താനറിയാതെ വാക്സിന്‍ വിതരണം നടത്തിയെന്നവിഷയമുയര്‍ത്തിയെത്തിയ കൗണ്‍സിലര്‍ ബഹളമുണ്ടാക്കിയതായും ഇതോടെ വാക്സിന്‍ കേന്ദ്രത്തിന്റെ വാതില്‍ അടക്കുന്നതിനിടെ വാതില്‍ ബലംപ്രയോഗിച്ച്തുറന്നപ്പോള്‍ പരിക്കേറ്റതായാണ് മൊഴിയില്‍ പറയുന്നത്.
അധിക്ഷേപിച്ചതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യവകുപ്പുജീവനക്കാരും പ്രതിഷേധമുയര്‍ത്തി. എന്നാല്‍ മര്‍ദ്ദന ആരോപണം കെട്ടിചമച്ചതാണെന്നും ആരോഗ്യപ്രവര്‍ത്തകയുമായി തര്‍ക്കമുണ്ടായിട്ടില്ലെന്നും കൗണ്‍സിലര്‍ എം. എ സാജു പറഞ്ഞു. അടച്ച വാതില്‍ തുറക്കാന്‍ ശ്രമിക്കുകമാത്രമാണുണ്ടായതെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ വിതരണം ഏകപക്ഷീയമായതു കൗണ്‍സിലറെന്ന നിലയില്‍ ചോദ്യം ചെയ്യുകമാത്രമാണുണ്ടായതെന്നും സാജു പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam