'ബുദ്ധിമുട്ടിലാണ്, എങ്കിലും അവരോളം വരില്ലല്ലോ' ആര്‍സിസിയില്‍ മകന്‍റെ ചികിത്സയ്ക്കായുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരച്ഛന്‍

Published : Aug 12, 2019, 08:45 PM IST
'ബുദ്ധിമുട്ടിലാണ്, എങ്കിലും അവരോളം വരില്ലല്ലോ' ആര്‍സിസിയില്‍ മകന്‍റെ ചികിത്സയ്ക്കായുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരച്ഛന്‍

Synopsis

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പല കോണുകളില്‍ നിന്നും സഹായങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. കൂട്ടിവച്ച കുടുക്ക പൊട്ടിച്ച് നല്‍കിയവരും.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പല കോണുകളില്‍ നിന്നും സഹായങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. കൂട്ടിവച്ച കുടുക്ക പൊട്ടിച്ച് നല്‍കിയവരും. സ്കൂട്ടറ് വിറ്റ് പണം നല്‍കിയവരും വരെ ഇക്കൂട്ടത്തിലുണ്ട്. ഇവിടെ അതിനെല്ലാം അപ്പുറം വേദനയുടെ രുചിയറിയുന്ന ഒരു സഹജീവിയാണ് താരമാകുന്നത്.  മകന്റെ ചികിത്സക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങുകയാണെന്ന് അടൂര്‍ സ്വദേശി അനസ്.

മകന് ആര്‍സിസിയില്‍ ചികിത്സക്കായി വച്ചിരുന്ന തുക മുഴുവനായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ അനസും കുടുംബവും തീരുമാനിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. എങ്കിലും എല്ലാം നഷ്ടപ്പെട്ടവരോളം വരില്ലല്ലോ. എന്നായിരുന്നു അനസ് കുറിച്ചത്

കുറിപ്പിങ്ങനെ...

വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCCയില്‍ അഡ്മിറ്റാകുവാണ്.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ

ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു …..

അതിജീവിക്കും നമ്മുടെ കേരളം …

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ബിജെപി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി