പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടർ ഇടിച്ചിട്ടു, കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം

Published : Aug 17, 2026, 07:57 AM IST
Pradeep Chandran- Accident death

Synopsis

ഇടിയുടെ ആഘാതത്തിൽ മുഖം അടിച്ചാണ് പ്രദീപ് റോഡിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരും പൊലീസും പ്രദീപിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴമുട്ടം ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ കാറടിച്ച് ഹോട്ടൽ ജീവനക്കാരനായ സ്കൂട്ടർ യാത്രികൻ മരിച്ചു. പാച്ചല്ലൂർ പാറവിള വട്ടവിള വീട്ടിൽ പരേതനായ രാമചന്ദ്രൻ്റേയും വൽസലയുടേയും മകൻ ആർ.വി പ്രദീപ് ചന്ദ്രൻ (കുഞ്ഞുമോൻ 51) ആണ് മരിച്ചത്. കോവളം ഭാഗത്തെ ഹോട്ടലിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോൾ തിരുവല്ലം ഭാഗത്തുനിന്നും അമിതവേഗത്തിൽ എത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മുഖം അടിച്ചാണ് പ്രദീപ് റോഡിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരും പൊലീസും പ്രദീപിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു. കാർ പൊലീസ് പിടികൂടിയിട്ടുണ്ട്. വണ്ടിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി ജയ്ക് ജെർണാണ്ടത്തിനെതിരെ മനപൂർവ്വം അല്ലാത്ത നരഹത്യക്ക് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി, പൊള്ളലേറ്റ് യുവതി ചികിത്സയിൽ
എഴുകുംവയൽ ഇരട്ട കൊലപാതകം: മകന്റെ ക്രൂരതയ്ക്ക് പിന്നിൽ പണം നൽകാത്തതിലുള്ള വൈരാഗ്യവും കാരണം?