കാറ്റെങ്ങാനും അറിഞ്ഞ് വീശിയാൽ, വേനലെങ്കിലും മഴയൊന്നു കനപ്പിച്ചാൽ ഭയക്കണം ഈ വഴിയാത്ര, ഭീഷണിയായി മാന്നാർ-ചെങ്ങന്നൂർ റോഡിൽ കൂറ്റൻ മരങ്ങൾ

Published : Apr 20, 2026, 06:43 PM IST
Huge trees

Synopsis

മാന്നാർ-ചെങ്ങന്നൂർ റോഡിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാർക്കും സമീപവാസികൾക്കും ഒരുപോലെ ഭീഷണിയാകുന്നു. വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് വളർന്ന ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നത് പതിവായതോടെ, ഒരു കാർ യാത്രയിലുണ്ടായ അപകടം ജനങ്ങളുടെ ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.  

മാന്നാർ: പാതയോരങ്ങളിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാരുടെയും സമീപനിവാസികളുടെയും ജീവന് ഭീഷണിയാകുന്നു. മാന്നാർ-ചെങ്ങന്നൂർ റോഡിൽ കുട്ടംപേരൂർ മുട്ടേൽ പാലത്തിന് കിഴക്കുവശം മുതൽ റോഡിന്റെ ഇരുവശങ്ങളിലും മാന്നാർ കുറ്റിയിൽ ജംഗ്ഷനിലും നിൽക്കുന്ന കൂറ്റൻ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഏതുനിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലുള്ളതാണ് ഇതിൽ അധികവും.

ഭാരമേറിയ ചില്ലകൾ 11 കെവി ഹൈവോൾട്ടേജ് ലൈനുകൾക്ക് മുകളിലേക്ക് പടർന്നുനിൽക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചെറിയൊരു കാറ്റിലോ മഴയിലോ പോലും ഇവ ഒടിഞ്ഞ് വൈദ്യുതി കമ്പികളിലേക്ക് വീഴാനും പോസ്റ്റുകൾ ഒടിയാനുമുള്ള സാധ്യത ഏറെയാണ്. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഭീതിയോടെയാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഈ പാതയിലൂടെ യാത്ര ചെയ്ത എണ്ണയ്ക്കാട് സ്വദേശി കൊയ്‌തോടത്ത് സന്തോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. വലിയൊരു ദുരന്തത്തിൽ നിന്നാണ് കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടത്. ചെറിയ ഒരു കാറ്റ് വീശിയാൽ പോലും മരത്തിന്റെ ശിഖരങ്ങൾ പൊട്ടിവീഴുന്നത് ഈ ഭാഗത്ത് ഇപ്പോൾ പതിവായിരിക്കുകയാണ്.

അപകടഭീഷണിയെക്കുറിച്ച് നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. പരാതികൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുമ്പോഴും യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുകയാണ് ഉദ്യോഗസ്ഥരെന്നും ഒരു വലിയ ദുരന്തം നടന്നതിന് ശേഷം മാത്രമേ അധികൃതർ ഉണർന്നു പ്രവർത്തിക്കൂ എന്നുമാണ് നാട്ടുകാർ പറയുന്നത്. മഴക്കാലം ആരംഭിക്കാനിരിക്കെ, അടിയന്തരമായി ഇടപെട്ട് ഈ മരങ്ങൾ മുറിച്ചുമാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐ ബുധനൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂവാറ്റുപുപുഴയിലെ 15 കള്ളന്മാര്‍! മോഷ്ടിച്ചതാകട്ടെ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ സാമഗ്രികൾ, സീൽ പൊളിക്കാത്ത ഷട്ടറടക്കം 3 ലക്ഷത്തിലേറെ രൂപയുടെ കടത്ത്
ബാറിൽ നിന്ന് ബൈക്ക് പതിയെ ഉരുട്ടി പുറത്തിറക്കി, സെക്യൂരിറ്റി ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന്, മോഷ്ടാക്കളിൽ ഒരാൾ കൂടി അറസ്റ്റിൽ