നെടുമങ്ങാട് വാളയറ സെറ്റിൽമെന്‍റ് കോളനിയിൽ കൈവശഭൂമി അളന്നു നൽകണം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Published : Feb 14, 2025, 07:36 PM IST
നെടുമങ്ങാട് വാളയറ സെറ്റിൽമെന്‍റ് കോളനിയിൽ കൈവശഭൂമി അളന്നു നൽകണം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Synopsis

നെടുമങ്ങാട് തഹസിൽദാർ കക്ഷികൾക്ക് നോട്ടീസ് നൽകിയ ശേഷം കൈവശാവകാശ ഭൂമി റീസർ വെ ചെയ്യണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് വാളയറ സെറ്റിൽമെന്റിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് അവർ താമസിച്ചു വരുന്ന കൈവശഭൂമി റീസർവ്വേ ചെയ്ത് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയിൽ വനംവകുപ്പ് ജണ്ടകൾ സ്ഥാപിച്ച് കൃഷിഭൂമി കൈക്കലാക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ  ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നെടുമങ്ങാട് തഹസിൽദാർക്ക് നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരുത്തിപ്പള്ളി റെയ്ഞ്ചിൽ ഉൾപ്പെട്ട വാളയറ സെറ്റിൽമെന്റിൽ പരാതിക്കാരൻ താമസിക്കുന്ന സ്ഥലം പൂർണമായും വനത്താൽ ചുറ്റപ്പെട്ട സ്ഥലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  വിതുര സെക്ഷൻ പരിധിയിൽ വരുന്ന സെറ്റിൽമെന്റ് ഭൂമികൾ സർവ്വേ ചെയ്ത് കല്ലിട്ട് തിരിച്ചിട്ടുള്ളതാണ്. 2019-20 കാലത്ത് വാളയറ സെറ്റിൽമെന്റിൽ ജണ്ട നിർമ്മാണം ആരംഭിച്ചെങ്കിലും പരാതിക്കാരൻ ഉൾപ്പെടെയുള്ളവർ തടസപ്പെടുത്തിയതിനാൽ ജണ്ട നിർമ്മാണം നിർത്തിവച്ചു.

പരാതിക്കാരന്റെ ഉൾപ്പെടെയുള്ള കൈവശഭൂമി റീസർവ്വെ ചെയ്ത് വനാതിർത്തി നിർണയിക്കുന്നതിന് നെടുമങ്ങാട് താലൂക്ക് ഓഫീസിൽ കത്ത്  നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.  ഇവിടത്തെ സ്ഥിരതാമസക്കാർക്ക് ത്രിതല പഞ്ചായത്തിൽ നിന്നോ പട്ടികവർഗവികസന വകുപ്പിൽ നിന്നോ വീടോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നതിന് വനംവകുപ്പ് തടസം നിന്നിട്ടില്ല.  സെറ്റിൽമെന്റിലേക്ക് വൈദ്യുതിയും വാഹനയോഗ്യമായ വഴിയും ലഭ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നെടുമങ്ങാട് തഹസിൽദാർ കക്ഷികൾക്ക് നോട്ടീസ് നൽകിയ ശേഷം കൈവശാവകാശ ഭൂമി റീസർ വെ ചെയ്യണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.  കല്ലാർ വാളയറ എം. ഈച്ചുക്കുട്ടികാണി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Read More : മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം, കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒടുവിൽ എനിമ എഫക്ട്, പക്ഷേ വീണ്ടും സമീനയുടെ കുതന്ത്രം, വീഴുങ്ങിയ 'തൊണ്ടിമുതൽ' മാല പുറത്തുവന്നു, പൊലീസുകാരെ കബളിപ്പിച്ച് ക്ലോസറ്റിൽ ഒഴുക്കി
സ്കൂളിന് മുന്നിലെ റോഡ് 'ബാർ' ആക്കി പരസ്യ മദ്യപാനം, ക്യാമറ കണ്ടപ്പോൾ മുങ്ങി; പൊലീസെത്തി കയ്യോടെ തൂക്കി