തൃശൂര്‍ മെഡിക്കല്‍ കോളജിൽ സ്കാൻ ചെയ്യാൻ കാലതാമസം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Published : May 30, 2025, 02:54 PM IST
തൃശൂര്‍ മെഡിക്കല്‍ കോളജിൽ സ്കാൻ ചെയ്യാൻ കാലതാമസം; അന്വേഷണത്തിന്  ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Synopsis

മെഡിക്കല്‍ കോളജ് മുന്‍ ജീവനക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം

തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയോളജി വകുപ്പിനു കീഴിലുള്ള സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും പരിശോധനാഫലം ലഭിക്കുന്നതിനും വരുന്ന കാലതാമസം സംബന്ധിച്ച് അന്വേഷണം. കോലഴി സ്വദേശിയും  മെഡിക്കല്‍ കോളജ് മുന്‍ ജീവനക്കാരനും  ട്രേഡ് യൂണിയന്‍ നേതാവുമായ കെ എന്‍ നാരായണന്‍ നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കതിരെ  അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായത്.

2024 ഏപ്രില്‍ രണ്ടിന് ആരോഗ്യ മന്ത്രിക്ക് നല്‍കിയ അപേക്ഷയും നിജസ്ഥിതി വെളിവാക്കുന്ന പത്രവാര്‍ത്തകളും കെ എന്‍ നാരായണന്‍ പരാതിയില്‍ തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. കിടപ്പ് രോഗിക്ക് സി.ടി. സ്‌കാന്‍ ചെയ്യണമെങ്കില്‍ രണ്ടാഴ്ചയോളം കാത്തു നില്‍ക്കണം. ഒ.പി. രോഗികള്‍ക്ക് ആണെങ്കില്‍ മാസങ്ങള്‍ കാത്തു നില്‍ക്കണം. ഈ ത്യാഗം സഹിച്ച് സ്‌കാനിന് വിധേയരാകുന്ന രോഗികളുടെ പരിശോധന ഫലം ലഭിക്കുന്നതിന് വീണ്ടും ആഴ്ചകളോളം കാത്തു നില്‍ക്കണം. ഏറ്റവും സാധാരണക്കാരായ ഒ.പി. രോഗികള്‍ക്ക് നിത്യേന ചെയ്യേണ്ടുന്ന അള്‍ട്രാസൗണ്ട് സ്‌കാനിങ് പരിശോധന നടത്തുവാന്‍ രണ്ടു മാസത്തിനു പുറത്തുള്ള തീയതിയാണ് ലഭിക്കുന്നത്. ഐ.പി. രോഗികള്‍ക്കും അള്‍ട്രാ സൗണ്ട് സ്‌കാനിങ് പരിശോധന നടത്തുവാന്‍ ദിവസങ്ങളോളം കാത്തു നില്‍ക്കണം.  

റേഡിയോളജി വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയിലെ എം.ആര്‍.ഐ. സ്‌കാന്‍ സെന്ററിലും പരിശോധന തീയതികള്‍ ലഭിക്കാന്‍ സമയമെടുക്കുന്നു. ഇവിടെ പരിശോധനാഫലം ലഭിക്കാന്‍ രണ്ടാഴ്ച കാത്തിരിക്കേണ്ടിവരുന്നു. 300 രൂപ അനധികൃതമായി നല്‍കുകയാണെങ്കില്‍ (സര്‍ക്കാരിന്റെയോ എച്ച്.ഡി.എസിന്റെയോ തീരുമാനം ഇല്ലാതെ) റിസള്‍ട്ട് ഒരു പരിധി വരെ വേഗത്തില്‍ ലഭിക്കും. പണം കൊടുക്കാത്ത സ്‌കാനിങ്ങിന് വിധേയരായ രോഗികളാണെങ്കില്‍ പരിശോധനാഫലം ലഭിക്കുവാന്‍ ആഴ്ചകള്‍ കാത്തിരിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം
കോഴിക്കോട് കടലിൽ അപ്രതീക്ഷിത അപകടം; വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം