വിഴി‌ഞ്ഞത്ത് മദ്യലഹരിയിൽ ഭാര്യയുടെ കാൽ അടിച്ചൊടിച്ചു, പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; ഭർത്താവ് അറസ്റ്റിൽ

Published : Jul 28, 2025, 07:57 PM IST
vizhinjam case

Synopsis

വിഴിഞ്ഞത്ത് മദ്യ ലഹരിയിൽ ഭാര്യയുടെ കാൽ അടിച്ചൊടിച്ച ഭർത്താവ് പിടിയിൽ. വെണ്ണിയൂർ വവ്വാമ്മൂല ചരുവിള വീട്ടിൽ രാജേഷ് തമ്പി (41) യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യ ലഹരിയിൽ ഭാര്യയുടെ കാൽ അടിച്ചൊടിച്ച ഭർത്താവ് പിടിയിൽ. വെണ്ണിയൂർ വവ്വാമ്മൂല ചരുവിള വീട്ടിൽ രാജേഷ് തമ്പി (41) യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി മർദിച്ചത് സംബന്ധിച്ച് വനിത കമ്മീഷനിൽ പരാതി നൽകിയ വൈരാഗ്യത്തിലാണ് ഭാര്യയെ ചുറ്റിക കൊണ്ട് ആക്രമിച്ച് കാലൊടിച്ചത്. മദ്യപിച്ചെത്തി നിരന്തരം തന്നെ മർദിക്കുന്നതു സംബന്ധിച്ച് ഭാര്യ വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. ഈ വിരോധത്തിൽ കഴിഞ്ഞ ദിവസം പ്രതി ചുറ്റിക ഉപയോഗിച്ച് മുതുകിലും ഇരു കാലുകളിലും അടിച്ചുവെന്നും ഇതിൽ വലതു കാലിനു മൂന്ന് പൊട്ടലുണ്ടായെന്നും പൊലീസ് അറിയിച്ചു.

ചികിത്സക്കായി ഡോക്ടറിനു മുന്നിൽ എത്തിച്ചപ്പോൾ അടിച്ച വിവരം പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. പിന്നാലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട്ടിൽ നിന്നും രാജേഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസുകാരൻ വീട്ടിലെത്തിയില്ല, മുഹമ്മയിൽ തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം
ഹോട്ടലെന്നെഴുതിയ താൽക്കാലിക കെട്ടിടം, അകത്ത് നടക്കുന്നത് 'അടിമാലി ജോയി'യുടെ ചാരായം വിൽപന, പിടിച്ചടുത്തത് 43 ലിറ്റ‍ർ