കൂടുതലും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍; ഇടുക്കിയിലെ നിയമലംഘനങ്ങളുടെ കണക്കുകൾ ഇങ്ങനെ

Published : Aug 09, 2023, 11:40 AM ISTUpdated : Aug 09, 2023, 12:01 PM IST
കൂടുതലും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍; ഇടുക്കിയിലെ നിയമലംഘനങ്ങളുടെ കണക്കുകൾ ഇങ്ങനെ

Synopsis

ജൂണ്‍ അഞ്ചു മുതല്‍ 38 എഐ ക്യാമറകളാണ് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളതെന്ന് എംവിഡി.

ഇടുക്കി: ഇടുക്കി ജില്ലയില്‍ ജൂലൈ 31 വരെ എഐ ക്യാമറകള്‍ വഴി കണ്ടെത്തിയത് 17,052 നിയമലംഘനങ്ങള്‍. ഒരേ വാഹനങ്ങള്‍ തന്നെ ആവര്‍ത്തിച്ച് നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയത് 2318 എണ്ണമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഈ കേസുകളിലെല്ലാം പിഴ അടപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ജൂണ്‍ അഞ്ചു മുതല്‍ 38 എഐ ക്യാമറകളാണ് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. 

ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതും, മൂന്നുപേര്‍ യാത്ര ചെയ്യുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും നിയമ ലംഘനങ്ങളില്‍ ചിലതാണ്. നമ്പര്‍ പ്ലേയ്റ്റ് മറച്ചുവെയ്ക്കുക, നമ്പര്‍ വ്യക്തമാകാതിരിക്കാന്‍ കൃത്രിമത്വം കാട്ടുക, കുട്ടികളെ കൊണ്ട് വാഹനം ഓടിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ റോഡ് ടാക്‌സ് ഫിറ്റ്‌നസ് എന്നിവ ഇല്ലാത്ത വാഹങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

ഡ്രൈവര്‍ സീറ്റിലെ ബെല്‍റ്റ് ധരിക്കാത്തത്- 5293 കേസുകള്‍, അടുത്ത സീറ്റിലെ യാത്രക്കാരന്‍ ബെല്‍റ്റ് ഇടാത്തത്- 6856 കേസുകള്‍, ഹെല്‍മറ്റ് ധരിക്കാതെ യാത്ര- 3458 കേസുകള്‍, പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തത്- 1249 കേസുകള്‍, ഇരുചക്രവാഹനത്തില്‍ മൂന്ന് പേരുടെ യാത്ര- 103 കേസുകള്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് യാത്ര- 63 കേസുകള്‍ എന്നിങ്ങനെയാണ് പിഴ ഈടാക്കാനുള്ള നോട്ടീസ് അയച്ച് തുടങ്ങിട്ടുള്ളതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവ്; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്‌സൈസ് സംഘം പിടികൂടി. കൊണ്ണിയൂര്‍ അമ്മു ഭവനില്‍ ആദിത്യന്‍ (21) ആണ് പിടിയിലായത്. കഴിഞ്ഞദിവസം എക്‌സൈസ് സംഘം ഊറ്റുകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ ആദിത്യന്‍ സഞ്ചരിച്ചിരുന്ന ഹോണ്ട ഡിയോ സ്‌കൂട്ടറിലാണ് കഞ്ചാവ് കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ജയകുമാര്‍, ശിശുപാലന്‍, പ്രശാന്ത്, സതീഷ് കുമാര്‍, ഹര്‍ഷകുമാര്‍, ശ്രീജിത്ത്, വിനോദ്, ഷിന്റോ, അനില്‍കുമാര്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
 

  കെഎസ്ഇബിയുടെ വാഴ വെട്ടൽ; വിവാദം കടുത്തതോടെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു