ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം; ഗുരുവായൂരിൽ ആഘോഷമായി ഏകാദശി മഹോത്സവം

Published : Nov 27, 2025, 10:09 PM IST
School Holidays

Synopsis

ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം, സപ്തമിവിളക്ക് തുടങ്ങിയ ആഘോഷങ്ങൾ ക്ഷേത്രത്തിൽ തുടരുകയാണ്. 

തൃശൂര്‍: ഗുരുവായൂർ ഏകാദശി മഹോത്സവം ആഘോഷിക്കുന്ന ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ഗുരുവായൂർ ഏകാദശി എന്നത് വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി നാളിൽ ആചരിക്കുന്ന, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമാണ്. ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയ ദിവസവുമായാണ് ഈ ദിവസം കണക്കാക്കുന്നത്. ഈ ദിവസത്തിൽ ഭക്തർ വ്രതമെടുക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യാറുണ്ട്.

ചെമ്പൈ സംഗീതോത്സവം

ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം തുടരുകയാണ്. മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ 16ന് സന്ധ്യയ്ക്ക് 6.30ന് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. 17ന് രാവിലെ 6 മുതൽ ആരംഭിച്ച സംഗീതോത്സവും ഡിസംബർ 1ന് ഏകാദശി ദിവസം രാത്രി 10.30 വരെ 15 ദിവസം തുടരും. ദിവസവും കാലത്ത് 6 മുതൽ അർധരാത്രി വരെയുള്ള സംഗീതാർച്ചനയിൽ 3000 കലാകാരന്മാർ പങ്കെടുക്കും.

സപ്തമിവിളക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ആഘോഷമാക്കി ഏകാദശിയുടെ ഭാഗമായുള്ള സപ്തമിവിളക്ക്. ചുറ്റുവിളക്കിലെ ദീപങ്ങളെല്ലാം വെളിച്ചെണ്ണയിൽ തെളിയുന്ന ഏക വിളക്കാണ് സപ്തമിവിളക്ക്. പുരാതന കുടുംബമായ ഗുരുവായൂരിലെ നെന്മിനി മന എൻസി രാമൻ ഭട്ടതിരിപ്പാടിന്റെ പേരിലുള്ളതാണ്. രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക-നാഗസ്വര പ്രദക്ഷിണമാണ് പ്രധാന വാദ്യവിശേഷം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഹായിക്കൊപ്പം കഞ്ചാവ് ഒളിപ്പിക്കാനുള്ള ശ്രമത്തിൽ കുലുസംബീവി, കൊല്ലത്ത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതികൾ പിടിയിൽ
രണ്ട് വര്‍ഷമായി വയോധികന്റെ താമസം കക്കൂസില്‍, കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കി നഗരസഭ