വാഹന ഉടമയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിലുള്ള തർക്കം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; അന്വേഷണം

Published : Apr 19, 2022, 08:13 PM IST
വാഹന ഉടമയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിലുള്ള തർക്കം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു;  അന്വേഷണം

Synopsis

അമിതമായ ഫീസടയ്ക്കാൻ കഴിയില്ലെന്നും കേസ് കോടതിയിലേക്ക് റഫർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോഴാണ്  എം വി ഐ പരാതിക്കാരനോട് തട്ടിക്കയറിയത്.  

തിരുവനന്തപുരം : ഗതാഗത നിയം ലംഘനത്തിന്റെ പേരിൽ വാഹന ഉടമയും  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിൽ പൊലീസ് സ്റ്റേഷനിൽ നടന്ന തർക്കം ക്യാമറയിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ചിറയിൻകീഴ് വലിയകട സ്വദേശി അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. ഗതാഗത നിയം ലംഘനത്തിന്റെ പേരിൽ  12500 രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് വാഹന ഉടമയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിൽ പൊലീസ് സ്റ്റേഷനിൽ നടന്ന തർക്കം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ക്യാമറയിൽ  ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. 

തന്നെ അപമാനിച്ചെന്ന് കാണിച്ച് അജയകുമാര്‍ നല്‍കിയ പരാതിയിലാണ്  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടത്.  എൻഫോഴ്സ്മെന്റ് വിഭാഗം എം വി ഐ നിധീഷിനെതിരെയാണ് പരാതി. അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയിലെ ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച സ്കൂട്ടിക്കാണ്  എം വി ഐ 10,000 രൂപ പിഴയിട്ടത്.  അമിതമായ ഫീസടയ്ക്കാൻ കഴിയില്ലെന്നും കേസ് കോടതിയിലേക്ക് റഫർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോഴാണ്  എം വി ഐ പരാതിക്കാരനോട് തട്ടിക്കയറിയത്.  തുടർന്ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യെ എം വി ഐ വിളിച്ചു വരുത്തി.  പരാതിക്കാരനെ സ്റ്റേഷനിൽ കൊണ്ടുപോയി 12500 രൂപ പിഴയടപ്പിച്ചു.  ഈ രംഗങ്ങളാണ് എം വി ഐ തന്റെ ഔദ്യോഗിക ക്യാമറയിൽ ചിത്രീകരിച്ച്  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. 

ട്രാൻസ്പോർട്ട് കമ്മീഷണറും ആറ്റിങ്ങൽ ഡിവൈഎസ്പിയും കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു.  എംവിഐയുമായി നടന്ന തർക്കമറിഞ്ഞാണ് പൊലീസ് ഇൻസ്പെക്ടർ സ്ഥലത്തെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.  വാഹന പരിശോധനയുടെ നിജസ്ഥിതി പൊതു ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും ഈ സംഭവത്തിൽ വീഡിയോ ചിത്രീകരണം ഒഴിവാക്കാമായിരുന്നുവെന്നും ഡി വൈ എസ് പി അറിയിച്ചു.  എന്നാൽ പരാതിക്കാരനെ തേജോവധം ചെയ്യാൻ എംവിഐ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ തന്റെ റിപ്പോർട്ടിൽ നിശബ്ദത പാലിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  ഇത് അന്വേഷണത്തിന്റെ ഭാഗമാക്കാൻ കമ്മീഷൻ തീരുമാനിച്ചു.  തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ട് അന്വേഷണം നടത്തി മേയ് 13 ന് മുമ്പ് റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം