'ഒന്നും ചെയ്യാനാവില്ല': കുരങ്ങന്മാരോട് പൊരുതി തോറ്റ് കേരള വനം വകുപ്പ്, കർഷകർക്ക് മുന്നിൽ കൈമലർത്തി

Published : Mar 06, 2023, 06:10 PM IST
'ഒന്നും ചെയ്യാനാവില്ല': കുരങ്ങന്മാരോട് പൊരുതി തോറ്റ് കേരള വനം വകുപ്പ്, കർഷകർക്ക് മുന്നിൽ കൈമലർത്തി

Synopsis

കുരങ്ങു ശല്യത്തിൽ നിന്നും രക്ഷനേടാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് കർഷകർ

കൊല്ലം: തെന്മല ആര്യങ്കാവ് മേഖലയിൽ കുരങ്ങു ശല്യം രൂക്ഷം. കുരങ്ങുകൾ പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിക്കുന്നതായാണ് കര്‍ഷകരുടെ പരാതി. കുരങ്ങു ശല്യം വൻ തോതിൽ കൂടിയിട്ടും വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും സ്ഥലത്തെ കര്‍ഷകർ പരാതി ഉന്നയിക്കുന്നു.

ഒറ്റക്കൽ സ്വദേശി ജോസഫിന്റെ മാങ്ങകളാണ് കുരങ്ങന്മാരുടെ തീറ്റ. ജോസഫ് തന്റെ കൃഷിയിടത്തിൽ നിന്ന് പഴുത്തു വീണ മാങ്ങകളല്ല പെറുക്കുന്നത്. കുരങ്ങുകൾ കടിച്ചിട്ട പച്ചമാങ്ങകളാണ്. നല്ല വിളയുണ്ടായിരുന്നത് കൊണ്ട് മാങ്ങകൾ കച്ചവടക്കാർക്ക് മൊത്തമായി നൽകാനുള്ള ഒരുക്കത്തിലായിരുന്നു ജോസഫ്. എന്നാൽ കുരങ്ങന്മാർ ഈ നീക്കം അസ്ഥാനത്താക്കി. ഓരോ ദിവസവും കുരങ്ങുകൾ  നൂറ് കണക്കിന് മാങ്ങകളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.  കുരങ്ങു ശല്യത്തിൽ നിന്നും രക്ഷനേടാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്  ഈ റിട്ടയേഡ് വനം വകുപ്പ് ജീവനക്കാരൻ. ജോസഫിനെ പോലെ നിരവധി പേരാണ് ഈ മേഖലയിലുള്ളത്.

അതേസമയം പ്രദേശത്ത് ചിലർ മാവുകളിൽ വല കെട്ടി സംരക്ഷിക്കുന്നുണ്ട്. എന്നാലിതിന് ഭാരിച്ച ചെലവാണ്. അതിനാൽ തന്നെ ഭൂരിഭാഗം പേർക്കും ഈ വഴി കുരങ്ങന്മാരെ നേരിടാൻ കഴിയുന്നില്ലെന്ന് കർഷകയായ അമ്പിളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുരങ്ങ് ശല്യത്തെ കുറിച്ച് വനം വകുപ്പിനോട് പരാതി പറഞ്ഞു മടുത്തെന്നാണ് കര്‍ഷകർ പറയുന്നത്. കുരങ്ങന്മാർ വിള തിന്നുന്നത് തടയാൻ യാതൊന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് വനം വകുപ്പ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ