കനൽക്കട്ടയിൽ ഉറുമ്പരിച്ചു! പമ്മി പമ്മി കള്ളൻ കക്കാൻ കയറിയത് ജില്ലാ കോടതിയിൽ, പൂട്ട് പൊട്ടിച്ചു; പക്ഷേ പണി പാളി

Published : Feb 14, 2024, 07:40 PM ISTUpdated : Mar 09, 2024, 01:18 AM IST
കനൽക്കട്ടയിൽ ഉറുമ്പരിച്ചു! പമ്മി പമ്മി കള്ളൻ കക്കാൻ കയറിയത് ജില്ലാ കോടതിയിൽ, പൂട്ട് പൊട്ടിച്ചു; പക്ഷേ പണി പാളി

Synopsis

ജില്ലാ കോടതിയിൽ മോഷണ ശ്രമം നടത്താനേ കള്ളന് സാധിച്ചിട്ടുള്ളു എന്ന് അന്വേഷണത്തിൽ വ്യക്തമായി

മുട്ടം: തീക്കട്ടയിൽ ഉറുമ്പരിച്ചു, കനൽക്കട്ടയിൽ ഉറുമ്പരിച്ചു, നാടൻ ഭാഷയിൽ പലനാടുകളിലും അങ്ങനെയൊരു പ്രയോഗമുണ്ട്. ഇടുക്കി ജില്ലാ കോടതിയിൽ നിന്നും പുറത്തുവന്ന അറിഞ്ഞാൽ ആ പ്രയോഗമല്ലാതെ മറ്റൊന്നും പറയാൻ തോന്നില്ല. ജില്ലാ കോടതിയിൽ കക്കാനായി കള്ളാൻ കയറിയെന്ന വാർത്തയാണ് ഇടുക്കിയിൽ നിന്നും പുറത്തുവന്നത്.

കൊച്ചി മെട്രോയിൽ നിന്നും ഇതാ വമ്പനൊരു സന്തോഷ വാർത്ത! 28 കിലോമീറ്റർ ദൈർഘ്യത്തിലേക്ക് കുതിച്ചു പായാം, വൈകില്ല

മുട്ടത്ത് സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലാ കോടതിയിൽ ഇന്നലെ രാത്രിയാണ് കള്ളൻ കയറിയത്. കോടതിയുടെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് കള്ളൻ അകത്തുകയറിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ജില്ലാ കോടതിയിൽ മോഷ്ടിക്കാനെത്തിയെ കള്ളന് പണിപാളി എന്നാണ് വ്യക്തമാകുന്നത്. ജില്ലാ കോടതിയിൽ മോഷണ ശ്രമം നടത്താനേ കള്ളന് സാധിച്ചിട്ടുള്ളു എന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോഴിക്കോട് സ്വദേശികളായ യുവതിയും യുവാവും തൃശൂരിൽ 72 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായി എന്നതാണ്. ഇരിങ്ങാലക്കുട എക്സൈസാണ് ഇവരെ 72 ലിറ്റർ വിദേശ മദ്യമായി പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന വിദേശ മദ്യം പിടികൂടിയത്. കൊടകര ആളൂര്‍ റോഡില്‍ പാലത്തിന് സമീപത്ത് നിന്നും വ്യാഴാഴ്ച്ച രാവിലെയാണ് എക്സൈസ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മാലാപറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരെയാണ് പിടികൂടിയത്. പരിശോധനകള്‍ ഒഴിവാക്കുവാനായി ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഇവരുടെ യാത്ര. 9 കെയ്സുകളിലായാണ് 72 ലിറ്ററോളം മൂന്ന് ബ്രാന്റുകളിലായുള്ള മദ്യം കണ്ടെത്തിയത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട എത്തിയോസ് എന്ന കാറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇരിങ്ങാലക്കുട എക്സൈസ് ഓഫീസില്‍ എത്തിച്ച പ്രതികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ആത്മഹത്യ ഭീഷണിയും സ്ത്രി മുഴക്കിയിരുന്നു.പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും എവിടെയ്ക്കാണ് മദ്യം എത്തിച്ചിരുന്നതെന്നും ഉള്‍പ്പെടെയുള്ളവ ചോദ്യം ചെയ്ത് വരുകയാണെന്ന് തൃശൂര്‍ അസി. എക്‌സൈസ് കമ്മീഷണര്‍ സതീഷ് കുമാര്‍ പി കെ പറഞ്ഞു.

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം