പകൽ പൂട്ടിച്ചു, രാത്രിയോടെ തുറപ്പിച്ചു! നാദാപുരത്ത് വ്യാപാരികൾ അടപ്പിച്ച തമിഴ്നാട് സ്വദേശിയുടെ കടയ്ക്ക് നാട്ടുകാരുടെ സംരക്ഷണം

Published : Jun 05, 2026, 08:26 AM IST
NAdapuram

Synopsis

നാദാപുരത്ത് വ്യാപാരികൾ നിർബന്ധപൂർവ്വം അടപ്പിച്ച തമിഴ്നാട് സ്വദേശിയുടെ കട നാട്ടുകാർ ഒത്തുചേർന്ന് തുറപ്പിച്ചു. അന്യസംസ്ഥാന വ്യാപാരിക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് നാട്ടുകാർ പ്രഖ്യാപിച്ചു. വ്യാപാരികളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെയുള്ള ഈ നീക്കം ശ്രദ്ധേയമായി.

നാദാപുരം: നാദാപുരത്ത് വ്യാപാരികൾ ഇടപെട്ട് അടപ്പിച്ചു പൂട്ടിയ തമിഴ്നാട് സ്വദേശിയുടെ കട നാട്ടുകാർ ഒത്തുചേർന്ന് തുറപ്പിച്ചു. തമിഴ്നാട് സ്വദേശിയായ വ്യാപാരിക്ക് നേരെ നടന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിരോധവുമായി നാട്ടുകാർ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുന്ന കേന്ദ്രത്തിന് നേരെയാണ് വ്യാപാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടായത്. നാദാപുരത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങളുടെ വിൽപന കേന്ദ്രമാണ് വ്യാപാരികൾ ഇടപെട്ട് നിർബന്ധപൂർവ്വം അടപ്പിച്ചു പൂട്ടിയത്. പകൽ സമയത്തായിരുന്നു വ്യാപാരികളുടെ ഈ നടപടി. എന്നാൽ വിവരമറിഞ്ഞ് തമിഴ്നാട് സ്വദേശിക്ക് സംരക്ഷണവുമായി നാട്ടുകാർ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു.

വ്യാപാരികൾ പകൽ സമയത്ത് പൂട്ടിച്ച കട, രാത്രിയോടെ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് തിരികെ തുറപ്പിച്ചു. അന്യസംസ്ഥാനത്തുനിന്നെത്തി ഇവിടെ വ്യാപാരം നടത്തുന്ന തമിഴ്നാട് സ്വദേശിക്ക് ആവശ്യമായ എല്ലാവിധ സംരക്ഷണവും തങ്ങൾ നൽകുമെന്ന് നാട്ടുകാർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വ്യാപാരികളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ ഈ പെട്ടെന്നുള്ള ഇടപെടൽ പ്രദേശത്ത് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

നേരത്തെ മറ്റൊരു വീഡിയോ കണ്ടപ്പോൾ, "നാദാപുരം ഇനി അങ്ങനെയൊരു രീതിയിലാകുമോ" എന്ന് ആരെങ്കിലും ചിന്തിച്ചുപോകുമോ എന്നൊരു ഭയമുണ്ടായിരുന്നു. എന്നാൽ അതിനിടയിലാണ് മനസ്സിന് ഏറെ സന്തോഷം തരുന്ന ഈ ദൃശ്യങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷമെന്ന് നിരവധി നാദാപുരത്തുകാര്‍ കുറിപ്പുമായി എത്തി. നാദാപുരത്തുള്ള ഞാനുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളെപ്പോലെ തന്നെ, തന്റെ ജന്മനാടായ തമിഴ്നാട്ടിൽ നിന്നും നാദാപുരത്ത് വന്ന് ഒരു ചെറിയ കച്ചവടം തുടങ്ങിയതാണ് ആ പാവം മനുഷ്യൻ. ചിലർ വന്ന് അദ്ദേഹത്തെ 'ലോക്ക്' ചെയ്യാൻ ശ്രമിച്ചപ്പോൾ, ആ മനുഷ്യന്റെ നിൽപ്പും നിസ്സഹായാവസ്ഥയും കണ്ട് വല്ലാണ്ട് മനസ്സ് നൊന്തിരുന്നു. ഇപ്പോൾ സന്തോഷമെന്നും കുറിപ്പിൽ പറയുന്നു. സംഭവത്തിൽ വ്യാപാരികൾ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം; മലപ്പുറത്ത് ദമ്പതികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
ആദ്യം കണ്‍മുന്നിൽ അമ്മയെ നഷ്ടമായി, പിന്നാലെ അച്ഛനെയും; ഒറ്റ രാത്രി കൊണ്ട് നാല് കുട്ടികൾക്ക് ആരുമില്ലാതായി