പെരിന്തൽമണ്ണയിലെ പരിശോധനയ്ക്കിടെ പിടിയിലായ യുവാവിന്റെ ബാഗിലും സ്കൂട്ടറിലും ഉണ്ടായിരുന്നത് 30 ലിറ്റർ വിദേശമദ്യം

Published : Mar 26, 2025, 04:02 PM ISTUpdated : Mar 26, 2025, 04:11 PM IST
പെരിന്തൽമണ്ണയിലെ പരിശോധനയ്ക്കിടെ പിടിയിലായ യുവാവിന്റെ ബാഗിലും സ്കൂട്ടറിലും ഉണ്ടായിരുന്നത് 30 ലിറ്റർ വിദേശമദ്യം

Synopsis

മലപ്പുറത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി. കണ്ണൂരിൽ 12 ലിറ്റർ ചാരായവുമായി മറ്റൊരാളെയും അറസ്റ്റ് ചെയ്തു. 

മലപ്പുറം: അനധികൃ വിൽപനയ്ക്കായി കടത്തിക്കൊണ്ടു വന്ന വിദേശ മദ്യ ശേഖരവുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ കോഡൂരിലാണ് സംഭവം. 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ജിതേഷ്.കെ.പി (34) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നുമായാണ് മദ്യം പിടിച്ചെടുത്തത്. 

മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി പ്രകാശും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.  സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.എം, അനീസ് ബാബു, മുഹമ്മദ്‌ മുസ്തഫ എന്നിവരും എക്സൈസ് സംഘത്തിൽ  ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ കണ്ണൂരിൽ 12 ലിറ്റർ ചാരായവുമായി അഴിക്കോട് സ്വദേശിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. അഴിക്കോട് ഉപ്പായിച്ചാൽ സ്വദേശി രജീന്ദ്രൻ പി(54) ആണ് പിടിയിലായത്. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി.പി യുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ വി.പി, സന്തോഷ് എം.കെ, പ്രിവന്റീവ് ഓഫീസർമാരായ നിഷാദ് വി, സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിത്ത് പി എന്നിവരും കേസെടുത്ത കേസെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുമായി സീനിയേഴ്സിന് പ്രശ്നം, നിസ്കരിക്കാൻ പോവുമ്പോൾ മർദ്ദനം, ഒൻപതാം ക്ലാസുകാരനെ തല്ലിച്ചതച്ച് പത്താക്ലാസുകാർ
സ്വന്തം കല്ലറ പണിത് മരണം കാത്തിരുന്നു, പ്രതീക്ഷിച്ച പോലെ മരണമത്തിയില്ല, ഒടുവിൽ ജീവനൊടുക്കി വയോധികൻ