മരിക്കും മുൻപ് അംബികയെഴുതിയ കുറിപ്പ് നിർണായകമായി; ഭർത്താവ് ബൈജുവിന് 10 വർഷം തടവും 60000 രൂപ പിഴയും ശിക്ഷ

Published : Oct 22, 2025, 08:31 PM IST
Byju

Synopsis

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ അംബിക ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് ബൈജുവിനെ കല്‍പ്പറ്റ കോടതി പത്ത് വര്‍ഷത്തെ തടവിനും പിഴയ്ക്കും ശിക്ഷിച്ചു. അംബിക എഴുതിയ ആത്മഹത്യാക്കുറിപ്പാണ് കേസില്‍ നിര്‍ണായകമായത്.

കല്‍പ്പറ്റ: ഗാര്‍ഹിക പീഡനത്തിനിരയായി ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ കോടതി ശിക്ഷിച്ചു. മീനങ്ങാടി ചൂതുപാറ സോസൈറ്റിക്കവല മുണ്ടിയാനില്‍ വീട്ടില്‍ ബൈജു (50)വിനെയാണ് പത്ത് വര്‍ഷത്തെ തടവിനും 60000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ഭാര്യ അംബികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ബൈജുവിനെ കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്.

മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2021 ജൂലൈ നാലിനായിരുന്നു അംബിക ജീവനൊടുക്കിയത്. ബൈജുവിനെതിരെ അംബികയെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. 1997 ഏപ്രില്‍ മാസത്തിലാണ് ഇവർ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതല്‍ കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് അംബികയെ ബൈജു ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വഴക്കുണ്ടാകുമ്പോൾ ഭാര്യയെയും മക്കളെയും ബൈജു ഉപദ്രവിക്കുന്നതും വീട്ടില്‍ നിന്ന് പുറത്താക്കുന്നതും പതിവായിരുന്നു. നിരന്തര പീഡനം സഹിക്കാന്‍ വയ്യാതെയാണ് ഭര്‍ത്താവിനെതിരെ കുറിപ്പെഴുതി അംബിക ആത്മഹത്യ ചെയ്‌തതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഗാര്‍ഹീക പീഡനവും ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തിയാണ് ബൈജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ മീനങ്ങാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ ആയിരുന്ന സി.പി പോള്‍, പി.സി സജീവ് എന്നിവരാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. ബത്തേരി ഡി.വൈ.എസ്.പി ആയിരുന്ന വി.എസ് പ്രദീപ്‌കുമാറാണ് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം