തിരുവനന്തപുരത്ത് വീട്ടിൽ ആളില്ലാത്തപ്പോൾ അതിക്രമിച്ചു കയറി 13 കാരിയെ പീ‍ഡിപ്പിച്ചു; 45 കാരന് 15 വർഷം കഠിനതടവ്

Published : Nov 03, 2022, 08:55 PM IST
തിരുവനന്തപുരത്ത് വീട്ടിൽ ആളില്ലാത്തപ്പോൾ അതിക്രമിച്ചു കയറി 13 കാരിയെ പീ‍ഡിപ്പിച്ചു; 45 കാരന് 15 വർഷം കഠിനതടവ്

Synopsis

അയൽവീടിന് മുൻവശത്ത് നിൽക്കവേ പ്രതി 13 കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും തുടർന്ന് പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽക്കാരിയോട് പെൺകുട്ടി പ്രതി തന്നെ രണ്ട് ദിവസം മുൻപ് കഠിനമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന വിവരം പറയുകയായിരുന്നു.

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി 13 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കേസിൽ വർക്കല രാമന്തളി സ്വദേശി സുനിൽകുമാർ (45 ) ന് വ്യത്യസ്ത കുറ്റങ്ങൾക്കായി 15 വർഷവും 6 മാസവും കഠിനതടവിനും, 1,10,000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2010 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അയൽവീടിന് മുൻവശത്ത് നിൽക്കവേ പ്രതി 13 കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും തുടർന്ന് പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽക്കാരിയോട് പെൺകുട്ടി പ്രതി തന്നെ രണ്ട് ദിവസം മുൻപ് കഠിനമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന വിവരം പറയുകയായിരുന്നു. മറ്റാരും വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചകയറി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പ്രോസീക്യൂഷൻ കേസ്.

പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു ബലാത്സംഗം നടത്തിയെന്ന കുറ്റം തെളിയിക്കപ്പെട്ടതനുസരിച്ച് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ രണ്ട് മാസം കഠിനതടവും , അതിക്രമത്തിനിരയായ കുട്ടിയോട് കുറ്റകരമായ ഭീഷണിപ്പെടുത്തൽ നടത്തിയെന്ന കുറ്റത്തിന് ആറ് മാസം കഠിനതടവും ആണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ അമ്പതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് വിക്ടിം കോമ്പൻസേഷൻ എന്ന നിലയിൽ നൽകണണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി വീതം കഠിനതടവ് അനുഭവിക്കണമെന്നും വിധി ഉത്തരവുണ്ട്.

പോക്സോ നിയമം വരുന്നതിനും മുൻപ് 2010-ൽ നടന്ന കുറ്റകൃത്യം എന്നതിനാൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ കുറ്റകൃത്യങ്ങൾക്കാണ് പ്രതി വിചാരണ നേരിട്ടത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്. വർക്കല സബ് ഇൻസ്‌പെക്ടർ ആയിരുന്ന വിജയരാഘവൻ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി. അനിൽകുമാർ അന്വേഷണം നടത്തി ആർ. അശോക് കുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്