ബാങ്ക് വായ്പാ തട്ടിപ്പ്: മാനേജറും അസി. മാനേജറും ഭാര്യയും കുറ്റക്കാർ, തടവും പിഴയും ശിക്ഷ

Published : May 18, 2024, 06:28 AM IST
ബാങ്ക് വായ്പാ തട്ടിപ്പ്: മാനേജറും അസി. മാനേജറും ഭാര്യയും കുറ്റക്കാർ, തടവും പിഴയും ശിക്ഷ

Synopsis

ബാങ്കിലെ ഇടപാടുകരുടെ സ്ഥിര നിക്ഷേപം മറയാക്കി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രതികള്‍ വായ്പയെടുത്തത്.

തിരുവനന്തപുരം: ദേനാ ബാങ്ക് വായ്പ തട്ടിപ്പിൽ രണ്ട് ബാങ്ക് ജീവനക്കാർ ഉൾപ്പെടെ മൂന്നു പേർക്ക് തടവും പിഴയും വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു പ്രതികളും കൂടി 81 ലക്ഷം പിഴയടക്കണം. ഒന്നാം പ്രതിയും മുൻ മാനേജരുമായ പി.വി. സുധീറിന് രണ്ടു വർഷമാണ് ശിക്ഷ. രണ്ടാം പ്രതിയും അസിസ്റ്റൻറ് മാനേജറുമായ ബാലകൃഷ്ണന് ഏഴു വർഷം കഠിന തടവും വിധിച്ചു. ബാലകൃഷ്ണൻെറ ഭാര്യ സിന്ധുവിന് രണ്ടു വർഷവും പിഴയും വിധിച്ചു.

ബാങ്കിലെ ഇടപാടുകരുടെ സ്ഥിര നിക്ഷേപം മറയാക്കി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രതികള്‍ വായ്പയെടുത്തത്. തട്ടിയെടുത്ത പണം കൊണ്ട് രണ്ടാം പ്രതി വാങ്ങിയ സ്വത്തുകള്‍ വിൽപ്പന നടത്തിയ ബാങ്ക് നഷ്ടം നികത്തണമെന്നും കോടതി ഉത്തരവിട്ടു.   സിബിഐക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി. ഷാദാസ് ഹജരായി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചിക്കൻ പോക്സ് ബാധിതനെന്ന് സുഗതൻ, ഭാര്യയെയും മകനെയും പോലീസ് അടിച്ചെന്ന് ആരോപണം, വധശ്രമക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ സംഘർഷം
ഒരു ദിവസം 1500 രൂപ ടാർഗറ്റ്, അച്ചീവ് ചെയ്തില്ലെങ്കിൽ മർദ്ദനം, അച്ഛന്റെ അനുജൻ എത്തിച്ചത് ഭിക്ഷാടന മാഫിയയിൽ, 14കാരൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ