വിവാഹ വിരുന്നുകളിൽ പങ്കെടുത്ത 400ലധികം പേര്‍ ആശുപത്രിയിൽ, ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും വയറുവേദനയും, ഗുജറാത്തിലും ഉത്തരാഖണ്ഡിലും ഭക്ഷ്യവിഷബാധ

Published : Apr 21, 2026, 08:31 AM IST
Food poisoning

Synopsis

ഗുജറാത്തിലെ ദാഹോദിലും ഉത്തരാഖണ്ഡിലെ തെഹ്‌രിയിലും നടന്ന വിവാഹ വിരുന്നുകളിൽ പങ്കെടുത്ത നാനൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയിലും ഉത്തരാഖണ്ഡിലെ തെഹ്‌രിയിലും നടന്ന വിവാഹ ചടങ്ങുകൾക്കിടയിൽ ഉണ്ടായ കൂട്ട ഭക്ഷ്യവിഷബാധയിൽ നാനൂറിലധികം പേർ ആശുപത്രിയിലായി. ദാഹോദിലെ അഭ്‌ലോഡ് ഗ്രാമത്തിൽ നടന്ന വിവാഹ വിരുന്നിൽ പങ്കെടുത്തവർക്കാണ് വലിയ തോതിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ദാഹോദിലെ വിരുന്നിൽ പങ്കെടുത്ത അതിഥികൾക്ക് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ഛർദ്ദി, വയറുവേദന, തലകറക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ഇത്രയധികം ആളുകൾക്ക് ഒരേസമയം അസ്വസ്ഥത ഉണ്ടായതോടെ ഗ്രാമത്തിൽ വലിയ പരിഭ്രാന്തി പടർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.

സമാനമായ സംഭവം ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലും റിപ്പോർട്ട് ചെയ്തു. ബാദ്ഷാഹിതൗൾ മേഖലയിൽ നടന്ന വിവാഹവിരുന്നിൽ പങ്കെടുത്ത മുപ്പതോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. രോഗികളുടെ നില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. അമിത് റായ് അറിയിച്ചു.

സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ ചടങ്ങിൽ വിളമ്പിയ ഭക്ഷണസാധനങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. വേനൽക്കാലത്ത് ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂ'; വിമർശനങ്ങൾക്ക് മറുപടിയുമായി ആശ നാഥ്
'ഞങ്ങൾ തുടങ്ങി, മഴയെത്തും മുൻപേ ശുചീകരണം'; വിമർശനത്തിന് പിന്നാലെ ചിത്രങ്ങൾ പങ്കുവച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്