പൊലീസിന് കിട്ടിയ മുട്ടൻ പണി! 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി; പിഴയിട്ട് നഗരസഭ

Published : Jun 10, 2025, 09:45 PM IST
police plastic

Synopsis

മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് കത്തിച്ചതിന് നഗരസഭ 5000 രൂപ പിഴ ചുമത്തി. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരുമെന്ന് നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നൽകി.

പാലക്കാട്: പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് കത്തിച്ച മണ്ണാർക്കാട് പൊലീസിന് നഗരസഭയുടെ പിഴ. 5000 രൂപയാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച് സെക്രട്ടറി മണ്ണാർക്കാട് എസ്എച്ച്ഒയ്ക്കു നോട്ടീസ് നൽകി. തിങ്കളാഴ്ചയാണ് പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുണ്ടെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചത്.

നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ച് പരാതി ശരിയാണെന്ന് ഉറപ്പു വരുത്തി. നേരത്തെയും പൊലീസിന് എതിരെ സമാന പരാതിയുണ്ടായിട്ടുണ്ടായിരുന്നു. സ്ഥാപനങ്ങളിലെ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നഗരസഭ ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസിലും ക്ലാസ് എടുത്തിരുന്നു.

എല്ലാ സ്ഥലങ്ങളില്‍ നിന്നും ഹരിതകർമ സേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നുമുണ്ട്. എന്നിട്ടും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കുന്ന സാഹചര്യത്തിലാണ് പിഴ ചുമത്തിയതെന്ന് നഗരസഭ സെക്രട്ടറി എം സതീഷ്കുമാർ പറഞ്ഞു. നഗരസഭാ പരിധിയിലെ ഏത് സ്ഥാപനത്തിലും നിയമവിരുദ്ധമായി മാലിന്യം കത്തിച്ചാൽ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയച്ചു. സമാന കേസിൽ നേരത്തെ സിവിൽ സ്റ്റേഷനിലും പിഴ ചുമത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുത്തൻ ബൈക്ക് ഓഫാകുന്നത് പതിവ്, കമ്പനിയുടെ പരിഹാരമൊക്കെ പാളി, ഹീറോയോട് ഒറ്റയ്ക്ക് ഏറ്റുമുട്ടി ഗിരീശൻ, നഷ്ടപരിഹാരം നൽകാൻ കോടതി
മയക്കുമരുന്ന് വിൽക്കുന്നുവെന്ന് രഹസ്യവിവരം, ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി